വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ ചിക്കൻ സ്റ്റാളുകളിൽ പരിശോധന നടത്തി
വെള്ളരിക്കുണ്ട് : വെളളരിക്കുണ്ട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും ആവശ്യമായ ലൈസൻസുകൾ ഇല്ലാതെയും ചിക്കൻ സ്റ്റാളുകൾ നടത്തുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ കടുമേനി, കാറ്റാം കവല, മാലോം, പാത്തിക്കര, ചിറ്റാരിക്കൽ എന്നിവിടങ്ങളിലെ വിവിധ ചിക്കൻ സ്റ്റാളുകളിൽ പരിശോധന നടത്തി.
പരിശോധന നടന്ന മാലോത്തെ ചിക്കൻ സ്റ്റാളിൽ വില വിവര പട്ടിക ഇല്ലായെന്നും പഞ്ചായത്ത് ലൈസൻസ് അടക്കമുള്ള ലൈസൻസുകൾ ഒന്നും ഇല്ലാ എന്നും കണ്ടെത്തി. കടുമേനിയിലെ കടയിലും വില എഴുതി വെച്ചിട്ടില്ല എന്ന കണ്ടെത്തി. പരിശോധന നടന്ന കാറ്റാം കവലയിലെ രണ്ടു ചിക്കൻ സ്റ്റാളുകളിൽ ഒരെണ്ണം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്. പാത്തിക്കരയിലെ ചിക്കൻ സ്റ്റാ ളം ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ പ്രവർതിക്കുന്നതെന്ന് മനസ്സിലായി. കാറ്റാം വയൽ, മാലോം , പാത്തിക്കര എന്നിവിടങ്ങളിലാണ് പഞ്ചായത്ത് ലൈസൻസു പോലും ഇല്ലാതെ ചിക്കൻ സ്റ്റാളുകൾ പ്രവർതിക്കുന്നത്.ചില കടകൾ കോൾഡ് സ്റ്റോറേജിന് മാത്രം ലൈസൻസ് നേടിയ ശേഷം കോഴികൾ സ്റ്റോക്ക് ചെയ്ത് വിൽപന നടത്തുന്നതായും കണ്ടെത്തി.
എന്നാൽ ചിറ്റാരിക്കലിൽ പരിശോധന നടത്തിയ രണ്ടു കടകളിലും വില എഴുതി വെച്ചതായും ലൈസൻസുകൾ ഉള്ളതായും വൃത്തിയോടെ പ്രവർത്തിക്കുന്നതായും കണ്ടെത്താനായി.
ചിക്കൻ സ്റ്റാളുകൾ നിർബന്ധമായും വിൽപന വില എഴുതി വെച്ച് മാത്രമേ പ്രവർതിക്കാവൂ എന്ന് കർശന നിർദേശം നൽകി.
പരിശോധനയിൽ പഞ്ചായത്ത് ലൈസൻസ്, ഭക്ഷ്യ സുരക്ഷാ ലൈസൻസ് എന്നിവ ഇല്ലാത്ത കടകൾ ആയത് ഒരാഴ്ചക്കകം നേടി അറിയിച്ച ശേഷം മാത്രമേ തുടർന്ന് പ്രവർതിക്കാ വൂ എന്ന് ആദ്യ ഘട്ട മുന്നറിയിപ്പ് നൽകി. ഇക്കാര്യങ്ങൾ പഞ്ചായത്ത്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരെ അറിയിക്കുന്നതിനുള്ള നടപടിയും സ്വികരിച്ചു.
പരിശോധനയ്ൽ താലൂക്ക് സപ്ലെ ഓഫീസർ സജീവൻ ടി.സി ,ജീവനക്കാരനായ എം. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
No comments