റിയാസ് മൗലവി കൊലക്കേസ്; വിധി പറയൽ മൂന്നാമതും മാറ്റി
കാസര്‍കോട് ചൂരിയിലെ മദ്‌റസ അദ്ധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിധി പ്രസ്താവം വീണ്ടും മാറ്റി. മാര്‍ച്ച് 20-ന് പറയേണ്ടിയിരുന്ന വിധിയാണ് കാസര്‍ഗോഡ് ജില്ലാ പ്രിസിപ്പല്‍ സെഷന്‍സ് കോടതി ഇപ്പോള്‍ മാര്‍ച്ച് 30-ലേക്ക് മാറ്റിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് വിധി പറയല്‍ മാറ്റിവെക്കുന്നത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിന്‍, അജേഷ് എന്നിവര്‍ റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
No comments