കല്ല്യോട്ടെ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹം കഴിഞ്ഞു ; മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ കൈപിടിച്ചു നൽകി
പെരിയ: കൊല ചെയ്യപ്പെട്ട കല്യോട്ടെ ശരത് ലാലിന്റെ ചില്ലിട്ട ഫോട്ടോയെ സാക്ഷിനിർത്തി പെങ്ങളൂട്ടി അമൃതയെ മുകേഷിന് കോൺഗ്രസിലെ മുതിർന്ന നേതാവ് വി എം സുധീരൻ കൈപിടിച്ചു നൽകി.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം മുൻ എം എൽ എ ശബരിനാഥ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവർക്ക് ഒപ്പം ജില്ലാ നിരവധി കോൺഗ്രസ് നേതാക്കളും സാക്ഷിയായി.
കല്യോട്ടെ സത്യനാരായണന്റെയും ലതയുടെയും മകളായ അമൃത എംകോം ബിരുദ ധാരിയാണ്. ബന്തടുക്കയിലെ കെ. നാരായണൻ മണിയാണിയുടെയും നാരായണിയുടെയും മകൻ യുഎസിൽ എൻജിനിയറായി ജോലി ചെയ്യുന്ന മുകേഷും തമ്മിലുള്ള വിവാഹമാണ് ഇന്ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ പലേഡിയം കൺവൻഷൻ സെന്ററിൽ നടന്നത് . കാസർകോട് ലോകസഭ മണ്ഡലം സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ, എൻ ഡി എ സ്ഥാനാർത്ഥി എം എൽ അശ്വിനി ഉൾപ്പെടെ കല്യാണ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് സംസ്ഥാന നേതാക്കളുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു .
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം അമൃതയുടെ വീട്ടിലെത്തി ആശംസകൾ നേർന്നിരുന്നു.
No comments