Breaking News

ചെറുകുന്ന് വാഹനാപകടം ; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ സംസ്ക്കരിച്ചു


കാഞ്ഞങ്ങാട് : കണ്ണൂരിൽ  കാറും ഗ്യാസ് സിലിണ്ടറുകളുമായി വരിക യായിരുന്ന ലോറിയും കൂട്ടി യിടിച്ച് മരിച്ച അഞ്ച് പേർക്കും നാടിൻറെ യാത്രാമൊഴി.

കണ്ണൂർ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 10.15 ഓടെ ഉണ്ടായ അപകടത്തിൽ മരിച്ച ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ (52) ഭാര്യ അജിത (33) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ വൻ ജനാവലിയെ ത്തി. എം. എൽ. എമാർ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വീട്ടിലെത്തി. പൊതു ദർശനത്തിന് ശേഷം സംസ്ക്കാരം നടന്നു.

ജിതയുടെ പിതാവ് കരിവെ ള്ളൂർ പുത്തൂരിലെ കൃഷ് ണൻ (65) അജിതയുടെ സഹോദരൻ അജിത് കുമാറിൻറെ മകൻ ആകാശ് (ഒൻ പത്)

എന്നിവരുടെ മൃതദേഹങ്ങൾ പുത്തൂരിലെ വീട്ടിലെത്തിച്ച് ഇവിടെ സംസ്ക്കരിച്ചു. ഒരു നോക്ക് കാണാൻ വൻ ജനാവലി തടിച്ച് കൂടി. കാലിച്ചാനടുക്കം ശാസ്താം പാറയിലെ കെ.എൻ. പത്മകുമാറിൻറെ (59) മൃതദേഹം ശാസ്താം പാറയിലും സംസ്ക്കരിച്ചു.

No comments