Breaking News

പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം വ്യാപകമായി കൃഷി നശിപ്പിച്ചു


പാണത്തൂർ: പനത്തടി പഞ്ചായത്തിലെ റാണിപുരം കുണ്ടുപ്പള്ളി പന്തിക്കാൽ പുളിങ്കൊച്ചി പെരുതടി ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. റാണിപുരത്തെ പി യോഗേഷ് കുമാറിൻ്റെ തോട്ടത്തിൽ കഴിഞ്ഞ രാത്രിയിൽ ആനയിറങ്ങി. പറമ്പിൽ ഉണ്ടായിരുന്ന വാഴകളും, തെങ്ങിൻ തൈകളും തിന്നതിന് ശേഷം നേരം വെളുക്കുന്നതിന് മുമ്പേ തിരിച്ചു പോയി. കുറേ ദിവസങ്ങളിലായി  റാണിപുരത്തും, സമീപ പ്രദേശങ്ങളിലും ആനശല്യം രൂക്ഷമാണ്. കാട്ടിൽ തീറ്റ കുറഞ്ഞതും, ആന ശല്യം തടയുന്നതിനായി നിർമ്മിച്ച സോളാർ വേലി പലയിടങ്ങളിലും തകരാറിലായതുമാണ് ആനകൾ വ്യാപകമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുവാൻ കാരണം. ആനയിറങ്ങി കൃഷി നശിപ്പിക്കുമ്പോൾ സാന്ത്വന വാക്കുകൾക്കപ്പുറം അധികാരികൾ ഒന്നും ചെയ്യുന്നില്ല എന്നതാണ് ജനങ്ങളുടെ പരാതി. അടിയന്തിരമായി സോളാർ വേലികൾ അറ്റകുറ്റപ്പണികൾ നടത്തി ആന ശല്യം തടയാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യം. വനം വകുപ്പ് വാച്ചർമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

No comments