"ഡിസിസി ഓഫീസിനെ ദുർമന്ത്രവാദത്തിന്റെ കേന്ദ്രമാക്കി മാറ്റി";ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് ബാലകൃഷ്ണൻ പെരിയ
പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ കല്യാണത്തിന് പങ്കെടുത്തതിന് കോൺഗ്രസിൽ നിന്നും പുറത്താക്കിയ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത്.
പെരിയ രക്തസാക്ഷികളുടെ ചോരയിൽതൊട്ട് രണ്ടുതവണ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജയിച്ച ഉണ്ണിത്താൻ മുസ്ലിം ലീഗ് ഓഫീസിന് ഒരു ലക്ഷം രൂപ സംഭാവന നൽകിയപ്പോൾ രക്തസാക്ഷി കുടുംബത്തിന് ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. കാസർഗോഡ് എത്തിയതിനു ശേഷം രാജമോഹൻ ഉണ്ണിത്താൻ നെറ്റിയിലെ കുറി മായ്ച്ചത് അലർജി മൂലം ആണെന്നു തെളിയിച്ചാൽ തന്റെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്നും ബാലകൃഷ്ണൻ പറഞ്ഞു. ഡിസിസി ഓഫീസിനെ ദുർമന്ത്രവാദത്തിന്റെ കേന്ദ്രമാക്കി ഉണ്ണിത്താൻ മാറ്റിയെന്നും കാസർഗോഡ് എത്തിയത് മുതൽ അദ്ദേഹം വർഗീയ പ്രീണനം നടത്തുകയാണെന്നും ബാലകൃഷ്ണൻ പറഞ്ഞു
No comments