പോക്‌സോ കേസിലെ പ്രതിക്ക് 11 വർഷം തടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു ബോവിക്കാനം കുവൈത്ത് ക്വാർട്ടേഴ്സിലെ ജോർജ് ഡിസൂസക്കാണ് ശിക്ഷ ലഭിച്ചത്
കാസർകോട് : പോക്‌സോ കേസിലെ പ്രതിക്ക് 11 വർഷം തടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബോവിക്കാനം കുവൈത്ത് ക്വാർട്ടേഴ്സിലെ ജോർജ് ഡിസൂസയെയാണ് (65) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്‌സോ) കോടതി ജഡ്ജി കെ. സന്തോഷ്‌കുമാർ ശിക്ഷിച്ചത്. മൂന്ന് വർഷം സാധാരണ തടവും എട്ട് വർഷം കഠിനതടവുമാണ് ശിക്ഷ അനുഭവിക്കേണ്ടത്.
പിഴ അടച്ചില്ലെങ്കിൽ പത്ത് മാസം അധിക തടവ് അനുഭവിക്കണം. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാനഗർ എസ്.ഐ. ആയിരുന്ന കെ. പ്രശാന്ത് ആദ്യമന്വേഷിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ. ഷെയ്ഖ് അബ്ദുൾ റസാഖാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി.
No comments