Breaking News

ആംബുലൻസായി പുളിങ്ങോം - ഇരിട്ടി "സഫാരി ബസ് " രോഗിക്ക് ആശ്വാസം ഡ്രൈവർ കോളിച്ചാലിലെ ശ്രീനാഥിന്റെയും കണ്ടക്ടർ കനക പളളി ദിലീപിന്റെയും നല്ല മനസ്സിന് കയ്യടി


വെള്ളരിക്കുണ്ട്  : ചികിത്സയിന്‍ കഴിയുന്ന ഡയാലിസിസ് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സായി പറന്ന് സഫാരി ബസ്.  ഇതിന് നേതൃത്വം നല്‍കി മാതൃകയായി മാറിയിരിക്കയാണ് ഡ്രൈവര്‍  ശ്രീനാഥും കണ്ടക്ടര്‍ ദിലീപും.

 രോഗിയുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ ആംബുലന്‍സ് മാതൃകയില്‍ ഇന്ന് രാവിലെയാണ് ബസോടിയത്. പുളിങ്ങോത്ത് നിന്നും ഇരിട്ടിയിലേക്കുള്ള ഓട്ടത്തില്‍ ചെറുപുഴയില്‍ നിന്നും കയറിയ ഡയാലിസിസ് ചെയ്യുന്ന യാത്രക്കാരിയുടെ കയ്യിലെ ഫിസ്റ്റുല പിലാത്തറയ്ക്കു മുന്‍പായി വേര്‍പെടുകയും അമിത രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മറ്റുള്ള എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കി പരിയാരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേയ്ക്ക് കുതിക്കുകയായിരുന്നു സഫാരി.

 സഫാരി (സെന്റ് മേരീസ്) ബസ് ഡ്രൈവര്‍ കോളിച്ചാല്‍ സ്വദേശി ശ്രീനാഥിനും കണ്ടക്ടര്‍ കനകപ്പള്ളി സ്വദേശി ദിലീപിനും അഭിനന്ദന പ്രവാഹമാണിപ്പോള്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും നല്‍കുന്നത്.

No comments