Breaking News

കലയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കോഴിക്കോട് സ്വദേശി രഞ്ജിത്ത് എസ് കരുണിനു ദേശീയ പുരസ്കാരമായ ഭാരത് സേവക് സമാജ് അവാർഡ്

 


കോഴിക്കോട് : കലയുടെ വിവിധ മേഖലകളിൽ  കഴിവ് തെളിയിച്ചിട്ടുള്ള രഞ്ജിത്ത് എസ് കരുണിനെ തേടി ഇന്ത്യ ഗവർമെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ ദേശീയ പുരസ്കാരമായ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ് .

നാടക സംവിധായകനും നടനുമായ വടയം കരുണൻ്റെ മകനായ രഞ്ജിത്തിൻ്റെ അമ്മ ഇളയടം ശോഭയും മികച്ച അഭിനേത്രിയാണ്. ഇരുപതോളം മ്യൂസിക് വീഡിയോആൽബങ്ങളിൽ രഞ്ജിത്ത് എസ് കരുൺ പാടിയിട്ടുണ്ട്. അഞ്ച് ആൽബങ്ങൾക്ക് സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് .നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.


വീഡിയോ എഡിറ്റിംഗ് മേഖലയിൽ വിവിധ ചാനലുകൾക്കും പ്രൊഡക്ഷൻ ഹൗസുകൾക്കും വേണ്ടി 10 വർഷത്തിലധികം വർക്ക്‌ ചെയ്ത എക്സ്പീരിയൻസ് ഉണ്ട്. ദർശന ടി വിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.കുട്ടിക്കുപ്പായം അടക്കമുള്ള നിരവധി ജനപ്രിയ ടി വി പ്രോഗ്രാമുകളുടെയും എഡിറ്ററായി വർക്ക് ചെയ്തു. ഫിലമെൻറ് കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് എസ് കരുൺ പാടി അഭിനയിച്ച വിപ്ലവഗാന വീഡിയോ ആൽബം "നാടുണരുന്നു"പതിനൊന്ന് ലക്ഷം ആളുകൾ കണ്ട ഹിറ്റ് ആൽബമാണ്. സ്കൂൾ കോളേജ് തലങ്ങളിൽ 7 വർഷം തുടർച്ചയായി കലാപ്രതിഭ പട്ടം.
മൊകേരി ഗവ കോളേജ് ബെസ്റ്റ് ആക്ടർ ,
സംവിധാനം നിർവഹിച്ച മ്യൂസിക് ആൽബത്തിന് സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി പുരസ്‌കാരം
മൊകേരി ഗവ കോളേജ് എൻ എസ് എസ് സെക്രട്ടറി, ഫൈൻ ആർട്സ് സെക്രട്ടറി, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിടുണ്ട്.രഞ്ജിത്ത് പാടി അഭിനയിച്ച രണ്ട് വിപ്ലവഗാനങ്ങൾ മുഖ്യ മന്ത്രിമാരായ വി എസ് അച്ചുതാനന്ദൻ, പിണറായി വിജയൻ എന്നിവരാണ് പ്രകാശനം ചെയ്തത്.തിരുവനന്തപുരം കവടിയാറിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രൻ പുരസ്‌കാരം കൈമാറി.

No comments