മോസ്കോ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ പങ്കെടുത്ത തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. യുക്രൈൻ ആക്രമണത്തിൽ പരിക്കേറ്റ തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് പരിക്കേറ്റിരുന്നു. ഇന്ത്യൻ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്സിയെ മരണവിവരം അറിയിച്ചത്. ബിനിലിന് ഗുരുതരമായി പരിക്കേറ്റ വിവരം കൂടെയുള്ള ബന്ധു കൂടിയായ ജെയിൻ നേരത്തെ അറിയിച്ചിരുന്നു. ഉക്രൈനിൽ വെച്ച് ജെയിനും പരിക്കേറ്റിരുന്നു. നിലവിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ചികിത്സയിൽ കഴിയുകയാണ് ജെയിൻ. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. 2024 ഏപ്രിൽ 4നാണ് രണ്ടുപേരും റഷ്യയിൽ എത്തിയത്. 2 പേരെയും ഇലക്ട്രീഷ്യൻ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയിൽ എത്തിച്ചത്
No comments