Breaking News

2. 23 കോടി രൂപ ഓണ്‍ലൈന്‍ നിക്ഷേപ വാഗ്ദാനത്തിലൂട തട്ടിയെടുത്ത കേസില്‍ അന്താരാഷ്ട്ര തട്ടിപ്പുകാരന്‍ കാസര്‍കോട് പോലീസിന്റെ പിടിയില്‍


കാസറഗോഡ് : കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകകിൽ പ്രതിയായ പിടികിട്ടാപുള്ളി പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദ് എ ടി (45 ) ആണ് കാസറഗോഡ് ജില്ല പോലീസിന്റെ  പിടിയിലായത്.

കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ 08/06/2024 തീയ്യതി രജിസ്റ്റർ ചെയ്ത കേസ് രണ്ട് കോടിയിൽ അധികമുള്ള തട്ടിപ്പുകേസ് ആയതിനാൽ ജില്ല ക്രൈംബ്രാഞ്ച് ആണ് കേസന്വേഷണം നടത്തി വരുന്നത്

പരാതിക്കാരനായ കാസറഗോഡ് ഉള്ള ഡോക്ടറെ 17/05/2024 തീയതി മുതൽ 04/06/2024 തീയതി വരെയുള്ള ദിവസങ്ങളിലായി ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടു ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ചു വിവിധ അക്കൗണ്ടുകളിലേക്ക് വിവിധ ദിവസങ്ങളിലായി 2,23,94993 രൂപ അയപ്പിച്ചതിൽ ജോലി നൽകാതെയും പണം  തട്ടിയെടുത്തും  ചതി ചെയ്തു എന്ന കേസിൽ ഉൾപ്പെട്ട  സംഘത്തിലെ  പ്രധാന  പ്രതികളിൽ ഒരാളെയാണ് കാസറഗോഡ് സൈബർ പോലീസിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസ്  അറസ്റ്റ് ചെയ്തത്.

ഇയാൾ കേരളത്തിൽ നിരവധി തട്ടിപ്പ്  കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ടെലിഗ്രാം വഴി ഓൺലൈൻ ട്രേഡിങ്ങിലുടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ വീഴ്ത്തുന്നത്.കേരളത്തിൽ എറണാകുളം ഇൻഫോപാർക് പോലീസ് സ്റ്റേഷനിൽ 2024  ൽ  മുംബൈ പോലീസ് ചമഞ്ഞു വീഡിയോ കോൾ ചെയ്ത് ഭേഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും,  പയ്യന്നുർ പോലീസ് സ്റ്റേഷനിൽ  രണ്ട്  സമാന കേസുകളിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതും , കണ്ണൂർ പെരിങ്ങോം പോലീസ് സ്റ്റേഷൻ, കാസഗോഡ് കുമ്പള പോലീസ് സ്റ്റേഷനുകളിലായി പണം തട്ടിപ്പ് കേസുകളിലും പ്രതിയായ ഇയാൾ മറ്റു രാജ്യങ്ങൾ കേന്ദ്രികരിച്ചും ഓൺലൈൻ തട്ടിപ്പ് നടത്തുന്നതായി  അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതാണ്. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പു സംഘവുമായി ബന്ധമുള്ള ഇയാൾ കേരളത്തിലും പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു. കാസറഗോഡ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആയിരുന്ന ഇയാളെ ബുധനാഴ്ച ഉച്ചയ്ക്ക് മാങ്ങാട്  വെച്ചാണ് പിടികൂടിയത്.


കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പിഎസ്ന്റെ നിർദ്ദേശ പ്രകാരം ജില്ല  ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസ് ടി യുടെ മേൽനോട്ടത്തിൽ

പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീദാസ് എംവി , ASI മാരായ പ്രശാന്ത് കെ, രഞ്ജിത് കുമാർ പി കെ , SCPO  നാരായണൻ എം, ദിലീഷ് എം എന്നിവരും ഉണ്ടായിരുന്നു.


അറസ്റ്റ് ചെയ്ത  പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാസറഗോഡ്  കോടതിയിൽ ഹാജരാക്കി.

കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും .


No comments