കാസറഗോഡുള്ള ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി തട്ടിയെടുത്ത കേസിൽ പ്രതിയെ സൈബർ ക്രൈം പോലീസ് ജോധ്‌പൂരിൽ നിന്ന് പിടികൂടി
കാസറഗോഡ് : ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുനിൽ കുമാർ (ഇൻചാർജ്) ന്റെ നേതൃത്വത്തിൽ കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീദാസൻ എംവി, എഎസ് ഐ പ്രശാന്ത് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് ഏന്നിവരാണ് പ്രതിയെ തേടി രാജസ്ഥനിൽ എത്തി ശാസ്ത്രി നഗർ പോലീസിന്റെ സഹായത്തോടെ പ്രതിയെ കേരളത്തിൽ എത്തിച്ചത്. പ്രതിയെ തേടി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ അഡ്രസ്സിൽ എത്തിയപ്പോൾ കുറ്റ കൃത്യത്തിന് ശേഷം താമസം മാറി എവിടെയോ താമസിച്ചു വരികയാണെന്നും കൂടുതൽ അന്വേഷണം നടത്തിയതയോടു കൂടി ഭാഗസ്ഥനി പോലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ അഞ്ചിൽ വാടകയ്ക്ക് താമസിക്കുകയാണ് എന്നുള്ള വിവരം ലഭിക്കുകയും, കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടകവീട് തേടിപ്പിടിച്ച് അന്വേഷണ നടത്തിയതിൽ ഈ വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. ശേഷം അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയതിൽ പ്രതിയുടെ അച്ഛന് സുഖമില്ലാതെ ജോധ്പൂരിലുള്ള ഏതോ ആശുപത്രിയിൽ ചികിത്സയിലാണ് എന്നും, ജോധ്പൂരിലെ പ്രധാനപ്പെട്ട ആശുപത്രികൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയതിൽ പ്രതിയുടെ അച്ഛൻ ജോധ്പൂരിലെ 99 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതുമായ ശാസ്ത്രി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള MDM ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് മനസ്സിലാവുകയും ചെയ്തു. രണ്ട് ദിവസത്തോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ പ്രതിയെ ആശുപത്രിയിൽ നിന്നും കണ്ടെത്തിയിട്ടുള്ളതും, പ്രതിയെ പിടികൂടിയ വിവരമറിഞ്ഞു കേരള പോലിസിനെ തടയാനെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയിൽ നിന്നും ശാസ്ത്രി നഗർ പോലീസിന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോകുകയും ശാസ്ത്രി നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു നാട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു. 18 ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടിൽ എത്തിയതും ചെക്ക് ഉപയോഗിച്ച പിൻവലിക്കുകയും ചെയ്തത്, പ്രതിയുടേയും മറ്റ് പ്രതികളുടേയും അക്കൗണ്ടുകളിൽ നിന്നുമായി ആകെ 13 ലക്ഷത്തോളം രൂപ തിരികെ പിടിച്ചെടുത്ത് കോടതി മുഖാന്തരം പരാതിക്കാരന് തിരികെ വിട്ടു കൊടുത്തിരുന്നു. നേരത്തെ ഈ കേസിൽ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദ് എ ടി (45 ) കാസറഗോഡ് സൈബർ പോലീസിന്റെ പിടിയിലായി ജയിലിൽ കഴിഞ്ഞു വരികയാണ്.
No comments