കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി
കൊളത്തൂരില്‍ ബറോട്ടിക്ക് സമീപത്തെ നിടുവോട്ടെ എ ജനാര്‍ദ്ദനന്റെ റബ്ബര്‍ തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ബുധനാഴ്ച രാവിലെയാണ് പുലിയെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി. ഫെബ്രുവരി 23നും നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. അന്നു അഞ്ചുവയസ്സു പ്രായമായ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. അന്നത്തെ പുലിയെ മുള്ളേരിയക്ക് സമീപത്തെ വനത്തിനകത്തു തുറന്നു വിട്ടത് വലിയ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു. രണ്ടാമതു പിടിയിലായ പുലിയെ എവിടെ തുറന്നു വിടുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുലിയെ കൂടിനൊപ്പം പള്ളത്തുങ്കാല്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് മാറ്റി.
No comments