ഇനി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയേണ്ട : വെള്ളരിക്കുണ്ട് ടൗണിൽ വേസ്റ്റ് ബിന്നുകൾ നൽകി ബളാൽ ഗ്രാമപഞ്ചായത്ത്
വെള്ളരിക്കുണ്ട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ച ബളാൽ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിലേക്ക് വേസ്റ്റ് ബിന്നുകൾ നൽകി. ഇത് ഹരിതം വെള്ളരിക്കുണ്ടിന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി മാറി. പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് ബോട്ടിലുകളും നിക്ഷേപിക്കാൻ വെവ്വേറെ ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത് വെള്ളരിക്കുണ്ട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. ഭക്ഷണ അവശിഷ്ടങ്ങളോ മദ്യക്കുപ്പികളോ ഇത്തരം വേസ്റ്റു ബിന്നുകളിൽ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പുണ്ട്. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാന് വേസ്റ്റ് ബിന്നുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ കെ.ആർ വിനു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഹരിതം വെള്ളരിക്കുണ്ടിൻ്റെ മുഖ്യ ശിൽപിയുമായ ഷോബി ജോസഫ് ആമുഖ ഭാഷണം നടത്തി. വെള്ളരിക്കുണ്ട് സായംപ്രഭയിലേക്കുള്ള വേസ്റ്റ് ബിന്നുകൾ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ ചന്ദ്രൻ കളത്തിൽ തൊടിയിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജോർജ് കുട്ടി, ബാബു കല്ലറയ്ക്കൽ, ജോർജ് തോമസ്, ജിജി കുന്നപ്പള്ളി, സ്വാതി രാജൻ, ബിനോയ് പുളിങ്കാല, ജോം ജോസഫ് , ദിലീപ് മാത്യു, രാഹുൽ ഫിലിപ്പ്, ജോസ് വടക്കേപറമ്പിൽ, ജിമ്മി ഇടപ്പാടി, സാജൻ കൂട്ടക്കളം, തുടങ്ങിയവർ സംബന്ധിച്ചു
No comments