Breaking News

മാലോം എടക്കാനത്ത് വീണ്ടും കാട്ടാനയിറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു


മാലോം: ബളാൽ പപഞ്ചായത്തിലെ മാലോം എടക്കാന ത്തും ബന്ത മലയിലുംകട്ടാന യിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഞായറാഴ്ച രാത്രി യാണ് എടക്കാനത്തെ മാർട്ടിൻ എന്നകർഷക ന്റെ കൃഷി ഭൂമിയിൽ കാട്ടാന കൂട്ടംവ്യാപകമായ തോതിൽ കൃഷി നാശം വരുത്തിത്.

മാർട്ടിന്റെ കൃഷി തോട്ടത്തിലെ കായ്ക്കാൻ തുടങ്ങിയ 25 ഓളം തെങ്ങു കളും. 30 ഓളം കവങ്ങുകളും ആന കൂട്ടം നിലം പരിശാക്കി..

ആനകൾ ഉൾപ്പെടെ ഉള്ള വന്യ മൃഗ ശല്യം തടയാൻ മാർട്ടിൻ സ്ഥാപിച്ച സോളാർ വേലിയും ആനകൾ നശിപ്പിച്ചു..

പുഞ്ച ബന്തമല പ്രാദേശങ്ങളിലും ആന കൂട്ടം കാർഷികവിളകൾ നശിപ്പിച്ചു.. പുഞ്ചയിലെ കരിമ്പനക്കുഴി സോജി യുടെ 13 തെങ്ങുകളും. വരാ ചേരി ബിനു വിന്റെ 60 കവുങ്ങ്. ഓട്ട പ്പുന്ന ബെന്നിയുടെ 100 ഓളം വാഴകളും ആന കൂട്ടം നശിപ്പിച്ചു..

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ബളാൽ പഞ്ചാ യത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് കാട്ടാന കൂട്ടം വരുത്തിയിരിക്കുന്നത്..

ആനകൂട്ടം നാശം വരുത്തിയ പ്രാദേശങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം.വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയകാലയിൽഅടക്ക മുള്ള ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ച് സ്ഥിതിഗതി കൾ വിലയിരുത്തി...

No comments