Breaking News

യുവാവിന്റെ ജീവൻ രക്ഷിച്ച പൊലീസ്കാരൻ എം അഭിലാഷിന് സോഷ്യൽ മീഡിയയുടെ കൈയ്യടി


 


കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ 3-ാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട പൂനെ എക്സ്പ്രസ് ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ കാൽ തെന്നി ട്രെയിനിടയിലേക്ക് വീഴുകയായിരുന്ന കക്കാട് ചേലോറ സ്വദേശി അബ്ദുള്ളയെ രക്ഷിച്ച കാസർകോട്ടെ പൊലീസ്കാരന് നാട്ടുകാരുടെയും സോഷ്യൽ മീഡിയയുടെയും അഭിനന്ദനം .
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അപകടത്തിൽ പെട്ടവയോധികനെ മറ്റൊന്നും
ചിന്തിക്കാതെ സർവ്വശക്തിയും ഉപയോഗിച്ച് വലിച്ച് പ്ലാറ്റ്ഫോമിലേക്ക് മാറ്റി ജീവൻ രക്ഷിക്കുകയായിരുന്നു. കാസർകോട് കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ എം അഭിലാഷ്.
കാസർകോട് ഏ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. 
പാണ്ടിക്കണ്ടത്തെ കെ ചന്തുകുട്ടി നായർ - എം ജാനകി എന്നിവരുടെ മകനായ അഭിലാഷ് പാണ്ടിക്കണ്ടം പയസ്വിനി ക്ലബ് സെക്രട്ടറി കൂടിയാണ് അഭിലാഷ്.
കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട്ടെക്ക് വണ്ടി കാത്ത് നിൽക്കുന്നതിനിടയിലാണ് അബ്ദുല്ല അപകടത്തിൽപ്പെടുന്നത് അഭിലാഷിന്റെ ശ്രദ്ധയിൽപ്പെട്ടത്.

No comments