നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണായിരുന്നു മരണം
കോട്ടയം : നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു. ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ആണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഹോട്ടൽ മുറിയിൽ തിരികെ എത്തിയതായിരുന്നു നവാസ്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. 90കളിൽ മിമിക്രിയിൽ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നിരവധി താരങ്ങളിൽ പ്രമുഖനാണ് നവാസ്. ഹോട്ടലിലെ റൂം ബോയ് ആണ് നവാസ് മുറിയിൽ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. 1995ൽ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. തില്ലാന തില്ലാന, മായാജാലം, മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മാട്ടുപെട്ടി മച്ചാൻ എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ഡിക്ടറ്റീവ് ഉജ്വലൻ ആണ് അവസാനമായി പുറത്തുവന്ന ചിത്രം. നിലവിൽ പ്രകമ്പനം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
No comments