Breaking News

മലയോരത്തിന്റെ നഴ്സിംഗ് ദമ്പതികൾ തുണയായി: വിമാനയാത്രിക്കാരിക്ക് പുതുജീവൻ

                                      

രാജപുരം: വിമാന യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം. രക്ഷകയായെത്തിയ മലയാളി നഴ്‌സിന് ജീവനക്കാരുടെയും യാത്രക്കാരുടെയും അഭിനന്ദന പ്രവാഹം. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ടൊറാന്റോയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിയും പഞ്ചാബ് സ്വദേശിനിയുമായ വയോധികയ്ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് വിമാനത്തിലെ ജീവനക്കാർ യാത്രക്കാരിൽ ഡോക്ടർമാരോ നഴ്‌സ്മാരോ ഉണ്ടോയെന്ന് അന്വേഷിച്ചു.വിവരമറിഞ്ഞതോടെ കോവിഡ് രോഗ ഭയം പോലും മറന്ന് ക്യാനഡയിൽ നഴ്‌സും മലയാളിയുമായ ഷിന്റു ജോസ് വയോധികയ്ക്ക് സഹായവുമായി മുന്നോട്ട് വരികയായിരുന്നു. ഷിന്റുവിന്റെ ഭർത്താവും നഴ്‌സുമായ ഷിന്റോ സ്റ്റീഫനും സഹായിക്കാനെത്തി. നഴ്‌സിംഗ് ജോലിയുടെ പരിചയത്താൽ ഷിന്റു നടത്തിയ പരിചരണത്തിനൊടുവിൽ വയോധിക വേഗത്തിൽ ആരോഗ്യം വീണ്ടെടുത്തു. ഇതോടെ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യാനുള്ള തീരുമാനം ഒഴിവാക്കി യാത്ര തുടരുകയായിരുന്നു. ഷിന്റു തൊടുപുഴ ചുങ്കം സ്വദേശിനിയാണ്. ഭർത്താവ് ഷിന്റോ ചുള്ളിക്കര സ്വദേശിയും. നാട്ടിലുള്ള മക്കളെ ക്യാനഡിയിലേക്ക് കൊണ്ടു പോകാനാണ് ഇരുവരും നാട്ടിലേക്ക് വന്നത്.

No comments