ഈസ്റ്റ് എളേരിയിൽ ചരിത്രം ആവർത്തിക്കാൻ ഡി.ഡി.എഫ് തിരിച്ച് വരവിനൊരുങ്ങി യു.ഡി.എഫ്
ചിറ്റാരിക്കാല്‍: വെറും മൂന്നുമാസം കൊണ്ട് മുന്നണി രൂപീകരിച്ച് വിജയം നേടി അധികാരത്തിലെത്തുക എന്ന രാഷ്ട്രീയ അത്ഭുതമാണ് ഈസ്റ്റ് എളേരി പഞ്ചായത്തിനെ 2015-ലെ തെരഞ്ഞടുപ്പിലെ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയത്. ജയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിലുള്ള ജനകീയ വികസനമുന്നണി(ഡിഡിഎഫ്)യോട് അന്ന് യുഡിഎഫ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ പരാജയമേറ്റുവാങ്ങി. യുഡിഎഫിന്റെ തകര്‍ച്ച സിപിഎമ്മിന് വലിയ തോതില്‍ ഗുണം ചെയ്തു.
ഒരു സീറ്റ് മാത്രമുണ്ടായിരുന്ന സിപിഎമ്മിന് കഴിഞ്ഞതവണ നാലു സീറ്റുകളാണ് ലഭിച്ചത്
ആകെയുള്ള 16 സീറ്റുകളില്‍ 12 എണ്ണത്തിലാണ് ഡിഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. സിപിഎം മത്സരിക്കുന്ന മൂന്നു സീറ്റുകളിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഒരു സീറ്റിലും ഡിഡിഎഫിന് സ്ഥാനാര്‍ഥികളില്ല. അതേസമയം തങ്ങളുടെ ഉരുക്കുകോട്ടയായിരുന്ന പഞ്ചായത്തില്‍ ശക്തമായി തന്നെ തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
No comments