വെള്ളരിക്കുണ്ട് താലൂക്കിൽ സർക്കാർ ജീവനക്കാർക്കു വേണ്ടി നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു
വെള്ളരിക്കുണ്ട്: (www.malayoramflash.com)സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന അഞ്ചാംഘട്ട ഭവന പദ്ധതി പ്രകാരം ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ പുലിയംകുളത്തു നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകളുടെ ശിലാസ്ഥാപനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.
വെള്ളരിക്കുണ്ട് താലൂക്കിലെ റവന്യൂ ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അകലെയുള്ള ജീവനക്കാര്‍ താമസ സൗകര്യമില്ലാത്ത മലയോരമേഖലയില്‍ എത്തിച്ചേര്‍ന്നാല്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് വളരെ പെട്ടെന്ന് തന്നെ ജീവനക്കാര്‍ക്കുള്ള താമസസൗകര്യം ഉറപ്പാക്കുന്നതിനാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.ആസ്ഥാന മന്ദിരം പൂര്‍ത്തീകരിക്കുന്നതോടൊപ്പം വളരെ തന്നെ അവര്‍ക്ക് താമസസൗകര്യം ഉറപ്പാക്കുന്നതിനുള്ള ഫ്‌ലാറ്റുകള്‍ നിര്‍മിക്കാനും കഴിയും. അതിനാല്‍ വളരെ പെട്ടെന്ന് പ്രവര്‍ത്തി ആരംഭിച്ച് ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. മലയോര മേഖലയിലും അതിര്‍ത്തിപ്രദേശങ്ങളില്‍ താലൂക്ക് രൂപികരിക്കുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയണം എന്ന ഉദ്ദേശത്തോടെയാണ്.താലൂക്ക് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടൊപ്പം അവിടെ എത്തുന്ന ജീവനക്കാരുടെ താമസ സൗകര്യങ്ങള്‍ കൂടി ഉറപ്പാക്കി മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍, താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കേണ്ട സൗകര്യങ്ങളും ലഭിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമായി തീരുമെന്നും മന്ത്രി പറഞ്ഞു.
എം രാജഗോപാല്‍ എംഎല്‍എ അധ്യക്ഷനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ വി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹന്‍ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, ജില്ലാപഞ്ചായത്ത് അംഗം കെ ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ചന്ദ്രന്‍, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് അംഗം വി സന്ധ്യ, മുന്‍ എംഎല്‍എ എം കുമാരന്‍, കക്ഷി നേതാക്കളായ ഹരീഷ് പി നായര്‍ പി ടി നന്ദകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഭവന നിര്‍മ്മാണ ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ കെ പി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഭവന നിര്‍മ്മാണം ബോര്‍ഡ് അഡീഷണല്‍ സെക്രട്ടറി കെ ബാബു സ്വാഗതവും എസ് ഗോപകുമാര്‍ നന്ദിയും പറഞ്ഞു
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് 2019 -2020 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ പദ്ധതിയിലുള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി അഞ്ചാം ഘട്ടത്തില്‍ മഞ്ചേശ്വരം വെള്ളരിക്കുണ്ട് താലൂക്കുകളിലായി 24 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നതിന് ആറു കോടി രൂപയാണ് വകയിരുത്തിയത്.ഇതില്‍ പരപ്പ വില്ലേജില്‍ പുലിയംകുളത്ത് ഫ്‌ലാറ്റ് നിര്‍മ്മിക്കുന്നതിന് 2,61,46,755 രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇവിടെ 170 സെന്റ് സ്ഥലത്ത് രണ്ട് ബ്ലോക്കുകളില്‍ മൂന്നു നിലകളിലായി രണ്ട് ബെഡ്‌റൂം ഉള്ള 6 ഫ്‌ലാറ്റുകളും ഒരു ബെഡ്‌റൂം വീതമുള്ള 6 ഫ്‌ലാറ്റുകളും അടക്കം 12 ഫ്‌ലാറ്റുകളാണ് നിര്‍മ്മിക്കുന്നത്.
No comments