മാസ്ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനത്തിന് അള്ള് വച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനം പാതയില്‍ അള്ളുവെച്ച് കേടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പഞ്ചായത്ത് സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനം അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്ത് വച്ചാണ് കേടുവരുത്തിയത്. അള്ള് തറച്ച് വാഹനത്തിന്റെ നാല് ചക്രവും പഞ്ചറായി. സംഭവവുമായി ബന്ധപ്പെട്ട് സെക്ടറല്‍ മജിസ്ട്രേറ്റുകൂടിയായ കീഴരിയൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കുന്നോത്ത് മീത്തല്‍ സവാദ്, പുതുശ്ശേരിതാഴ റംഷീദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മരപ്പലകയില്‍ ആണി തറച്ച് റോഡിൽ കെട്ടിനില്‍ക്കുന്ന ചെളിവെള്ളത്തില്‍ നിരത്തിയിട്ടാണ് വാഹനം കേടുവരുത്തിയത്. കഴിഞ്ഞ ദിവസം ഒറവിങ്കല്‍താഴ ഭാഗത്ത് പരിശോധന നടത്തുമ്പോള്‍, സമീപത്തെ പൊതുകിണറിനും പമ്പ് ഹൗസിനും അരികില്‍ ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെക്ടറല്‍ മജിസ്ട്രേറ്റിനെ കണ്ടതോടെ കൂട്ടംകൂടി നിന്നവര്‍ ഓടിപ്പോയിരുന്നു. അടുത്ത ദിവസവും ഇതേസ്ഥലത്ത് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ആണിതറച്ച് മരപ്പലകകളില്‍ കയറി വാഹനത്തിന്റെ ടയര്‍ കേടായത്. അരിക്കുളം സ്വദേശി അനിലേഷിന്റെതാണ് വാഹനം. സ്ഥലത്തെത്തിയ കൊയിലാണ്ടി സി.ഐ. എം.പി. സന്ദീപ് കുമാര്‍ ആണി അടിച്ചുകയറ്റിയ എട്ട് മരപ്പലകകള്‍ കസ്റ്റഡിയില്‍ എടുത്തു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആളുകള്‍ ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പു വരുത്താനും, കൂട്ടംകൂടി നില്‍ക്കുന്നത് തടയാനും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്ന
No comments