സൈക്കിൾ ചവിട്ടി വയനാട് പോയി തിരിച്ചെത്തിയ ത്രില്ലിൽ ചായ്യോത്തെ അതുൽ രണ്ടു ദിവസം കൊണ്ട് 324 കിലോമീറ്റർ സൈക്കിൾ ചവിട്ടി
നീലേശ്വരം: രണ്ടു ദിവസം കൊണ്ട് 324 കിലോമീറ്റർ സൈക്കിള്‍ ചവിട്ടി വയനാടന്‍ ചുരമിറങ്ങി തിരിച്ചു വന്നതിന്റെ ത്രില്ലിലാണ് ചായ്യോത്തെ പത്തൊമ്പതുകാരനായ കെ.വി.അതുല്‍.
മൂന്നാം ഓണനാളില്‍ രാവിലെ ചായ്യോത്തുനിന്നും സൈക്കിള്‍ ചവിട്ടി പാടിച്ചാലിലെത്തി സുഹൃത്തുക്കളായ അല്‍ത്താഫിനും അഫ്‌ലാസിനുമൊപ്പമാണ് അതുല്‍ വയനാട്ടിലേക്ക് പോയത്. മാനന്തവാടിയില്‍ സുഹൃത്ത് ജിന്‍സിനോടൊപ്പം രണ്ടുദിവസം കറങ്ങിയശേഷമാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. രാവിലെ 7 മണിക്ക് പുറപ്പെട്ട് രാത്രി 7 മണിക്ക് ചായ്യോത്തെ വീട്ടിലെത്തി അങ്ങോട്ടുള യാത്രയും അങ്ങിനെ തന്നെ. ഇന്ധനചിലവില്ലാതെ പോലീസിനെ ഭയക്കാതെ ഒരു യാത്രയാണ് താന്‍ ലക്ഷ്യമിട്ടതെന്ന് അതുല്‍ പറയുന്നു. ഇനി സൈക്കിളിൽ രാജ്യം ചുറ്റിക്കറങ്ങാനുള്ള സ്വപ്നവും അതുലിനുണ്ട്.
ചായ്യോത്തെ കെ.വി.സ്റ്റോര്‍ ഉടമ കെ.വി ബാലകൃഷ്ണന്റെയും ടി.പി.കൗസല്ല്യയുടേയും മകനാണ് ബിബിഎ വിത്ത് ഏവിയേഷന്‍ വിദ്യാര്‍ത്ഥിയായ അതുല്‍.
No comments