വാട്ടു കപ്പയുമായി കപ്പ വണ്ടി ഓടിത്തുടങ്ങി; മുണ്ടേമാണിയിലെ എലുമ്പന് വിപണിയൊരുക്കി കൃഷി വകുപ്പ്
കപ്പ കൃഷി നടത്തി വിപണി കണ്ടെത്താനാകാതെ വിഷമത്തിലായ മുണ്ടേമാണിയിലെ എലുമ്പന് കൈത്താങ്ങായി കൃഷി വകുപ്പ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് എലുമ്പൻ കപ്പ കൃഷി ചെയ്തത്. വാട്ടു കപ്പയായി സൂക്ഷിച്ചിരുന്ന 1000 കിലോ കപ്പ കോവിഡ് പ്രതിസന്ധിയിൽ വിറ്റഴിക്കാനാവാതെ കഷ്ടപ്പെട്ട എലുമ്പന് ബേഡഡുക്ക കൃഷിഭവനും കാർഷിക കർമ്മസേന പ്രവർത്തകരും 'സവാക്ക്' സംഘടനയിലെ കലാകാരൻമാരുമാണ് സഹായവുമായെത്തിയത്. എലുമ്പന്റെ കപ്പ കൃഷി വകുപ്പ് കൃഷി വിജ്ഞാൻ കേന്ദ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന പള്ളത്തുങ്കാലിലെ തുളുനാട് ഇക്കോഗ്രീൻ ഫാർമേസ് പ്രൊഡ്യൂസർ സെന്ററിന്റെ നേതൃത്വത്തിൽ അഞ്ച് തൊഴിലാളികൾ ചേർന്ന് തരം തിരിച്ച് പാക്ക് ചെയ്ത് ലേബൽ ഒട്ടിച്ച് വിപണിയിലേക്കിറക്കി.
വാട്ടുകപ്പയുടെ ആദ്യ വിൽപന കളക്ടറേറ്റ് അങ്കണത്തിൽ എം. രാജഗോപാലൻ എം.എൽ.എ ജില്ലാ പബ്ലിക് സർവെന്റ്‌സ് സഹകരണ സംഘം പ്രസിഡന്റ് കെ.വി. രമേഷിന് നൽകി
ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി, തുളുനാട് ഇക്കോഗ്രീൻ ഫാർമേസ് പ്രൊഡ്യൂസർ സെന്റർ എം.ഡി സോഫി, ബഡഡുക്ക അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ജയശ്രീ, ബേഡഡുക്ക കാർഷിക കർമ്മസേന അംഗങ്ങൾ, സവാക്ക് കലാകാരൻമാർ തുടങ്ങിയവർ പങ്കെടുത്തു.
ഒരു കിലോ, രണ്ട്, കിലോ, അഞ്ച് കിലോ തൂക്കത്തിൽ പ്രത്യേകം പാക്ക് ചെയ്ത കപ്പയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. വിറ്റുകിട്ടുന്ന തുക എലുമ്പനും ബേഡഡുക്ക കാർഷിക കർമ്മ സേന അംഗമായ രുഗ്മിണിയുടെ ചികിത്സാ ചെലവിലേക്കുമായി നൽകും
No comments