Breaking News

നിത്യാനന്ദ പോളിയിൽ സംഘർഷം പോലീസ് ലാത്തി വീശി, എബിവിപി പ്രവർത്തകൻ കീഴൂരിലെ അമർനാഥ്‌ എസ് എഫ് ഐ പ്രവർത്തകൻ ആദർശ് എന്നിവർക്കെതിരെ കേസെടുത്തു


കാഞ്ഞങ്ങാട്: നിത്യാനന്ദ പോളി ടെക്നിക്കിൽ ഇന്ന് വീണ്ടും സംഘർഷം. വിദ്യാർത്ഥികളെ പിരിച്ചു വിടാൻ പോലീസ് ലാത്തി വീശി. ഇന്നലെയുണ്ടായ സംഘർഷത്തിൽ എസ് എഫ് ഐ – എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. എസ് എഫ് ഐ പ്രവർത്തകൻ ആദർശ് 24, എബിവിപി പ്രവർത്തകൻ കീഴൂരിലെ അമർനാഥ് 25, എന്നിവർക്കാണ് പരിക്കേറ്റത്. ആദർശിനെ ആക്രമിച്ചതിന് എബിവിപി പ്രവർത്തകരായ അമർനാഥ്, സരോൺ, രാഘവേന്ദ്ര തുടങ്ങിയവർക്കെതിരെ കേസെടുത്തു. അമർനാഥിന്റെ പരാതിയിൽ എസ് എഫ് ഐ പ്രവർത്തകൻ ആദർശിനെതിരെയുമാണ് ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്. ഇന്നലെ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ കോളേജ് പരിസരത്ത് ഇന്ന് രാവിലെ മുതൽ പോലീസ് നിലയുറപ്പിച്ചിരുന്നു. രാവിലെ എസ് എഫ് ഐ പ്രവർത്തകർ സംഘടിച്ച് ഹോസ്റ്റലിലെത്തിയതിനെതുടർന്ന് വീണ്ടും സംഘർഷമുണ്ടായപ്പോഴാണ് പോലീസ് ലാത്തി വീശിയത്. പോലീസ് ബന്തവസ്സിനെതുടർന്ന് സംഘർഷത്തിന് അയവ് വന്നു.

No comments