Breaking News

അധ്യാപനവും പത്രപ്രവർത്തനവും ഉന്നതിയിലെത്തിച്ച ശ്രേഷ്ഠ ജീവിതം വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ പി.പി ജയൻ മാസ്റ്റർ ഇന്ന് വിദ്യാലയത്തിൻ്റെ പടിയിറങ്ങുന്നു


വെള്ളരിക്കുണ്ട്: മുപ്പത്തിരണ്ടു വർഷക്കാലത്തെ സ്തുത്യർഹ അധ്യാപന ജീവിതത്തോട് വിട പറഞ്ഞ് പി.പി. ജയൻ മാസ്റ്റർ ഇന്ന് ഇന്ന് വിദ്യാലയത്തിൻ്റെ പടിയിറങ്ങുന്നു. കാസറഗോഡ് ബാര സ്കൂളിൽ ഹെഡ് മാസ്റ്ററായി പ്രവർത്തിച്ചു വരവേയാണ് റിട്ടയർമെൻ്റ് ഇക്കാലയളവിൽ പത്തിലധികം വിദ്യാലയങ്ങളിൽ സേവനം ചെയ്തു. ഏറ്റവും കൂടുതൽ കാലയളവ് അധ്യാപന ജീവിതം ജി.എച്ച്.എസ്.എസ് മാലോത്തു കസ്ബയിലായിരുന്നു. 24 വർഷം. മാലോത്ത് കസബയിലെ ജീവിതം വലിയ അനുഭവങ്ങളാണ് മാഷിന് സമ്മാനിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ട് ആരാലും ശ്രദ്ധിക്കാതെ പോയ ഒട്ടേറെ ജീവിതങ്ങളെ കൈ പിടിച്ച് ഉയർത്താൻ ഈ കാലയളവിൽ ജയൻ മാഷുടെ തൂലികയ്ക്ക് കഴിഞ്ഞു. അത്തരം കുട്ടികളെ വലിയ പ്രാധാന്യവും പരിഗണനയും നൽകി മുൻ നിരയിലേക്ക് കൊണ്ടുവരാൻ ഒരധ്യാപകൻ എന്ന നിലയിൽ വലിയ അളവിലുള്ള ശ്രമം നടത്തിയിട്ടുണ്ട്.

മലയോര മേഖലയിലെ കലാ-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ജയൻ മാസ്റ്റർ 1994- മുതൽ മാതൃഭൂമി ദിനപ്പത്രത്തിൻ്റെ വെള്ളരിക്കുണ്ട് ലേഖകനുമാണ്. പത്രപ്രവർത്തകൻ എന്ന നിലയിൽ മാസ്റ്റർ നടത്തിയ ഒട്ടേറെ സാമൂഹിക ഇടപെടലുകൾ, പ്രത്യേകിച്ച് ദളിത്-ദരിദ്ര വിഭാഗങ്ങളോട് ആഭിമുഖ്യം പുലർത്തി നടത്തിയവ, സവിശേഷ പൊതുജന ശ്രദ്ധയും അംഗീകാരവും നേടി.


അധ്യാപന വൃത്തിയുടെ തിരക്കുകൾക്കിടയിലും യഥാർത്ഥ പത്രപ്രവർത്തകൻ്റെ ജീവിത ശൈലിയിലൂടെ നിരവധി പാവപ്പെട്ട കുടുംബങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം എത്തിച്ചു.ലുലു ഗ്രൂപ്പിൽ നിന്നു മാത്രം അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഒരു കുട്ടിയുടെ വീട്ടു നിർമാണത്തിനായി നേടിയെടുത്തത് മാധ്യമ പ്രവർത്തനം സാമൂഹ്യ നന്മയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിൻ്റെ മകുടോദാഹരണമായിരുന്നു.


ഇനിയുള്ള കാലം മാധ്യമ പ്രവർത്തന രംഗത്തും കലാ-സാംസ്കാരിക രംഗത്തും കൂടുതൽ ശോഭയോടെ സജീവമാകാനാണ് മാസ്റ്റർക്ക് താല്പര്യം. ബളാൽ ഗ്രാമ പഞ്ചായത്തിലെ നാട്ടക്കല്ലാണ് സ്വദേശം. നിലവിൽ പരപ്പയിൽ താമസം.ഭാര്യ രജനി

No comments