Breaking News

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ; ദമ്പതികൾ ചീമേനി പോലീസിന്റെ പിടിയിൽ


വിവിധ മേല്‍വിലാസങ്ങളില്‍ സിം കാര്‍ഡുകള്‍ കരസ്ഥമാക്കിയും ഒളിവില്‍ കഴിയുന്ന വിലാസങ്ങളില്‍ ആധാര്‍ കാര്‍ഡുകള്‍ സമ്പാദിച്ചുമാണ് ഇവര്‍ 4 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. തമിഴ് നാട്ടിലും കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും താമസിച്ച് വിദേശത്ത് ബിസിനസ്സ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വിശ്വസിപ്പിച്ചുമാണ് ഇവര്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചീമേനി പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ സമാനമായ തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയതായി കണ്ടെത്തിയത്. അവിടെയും പരാതിക്കാര്‍ അന്വേഷണമാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞും പുതിയ ആളുകളെ പരിചയപ്പെട്ട് കുറ്റകൃത്യം തുടരുന്ന രീതിയാണ് പ്രതികള്‍ അവലംബിച്ചത്. അന്വേഷണ സംഘത്തില്‍ എസ് എച്ച് ഒ കെ അജിത എ.എസ് ഐ മനോജ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് കുഞ്ഞി വീട്ടില്‍, ശ്രീകാന്ത് പി,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഹോസ്ദുഗ്ഗ് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.


No comments