Breaking News

കാഞ്ഞങ്ങാട് ജയിലിൽ റിമാൻഡ് പ്രതി മൊബൈൽ ഫോൺ ഒളിപ്പിച്ചത് മലദ്വാരത്തിൽ; ഷൂവിൽ പ്രത്യേക അറ


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചു. കഞ്ചാവ് കേസിൽ അറസ്റ്റുചെയ്ത തൃക്കരിപ്പൂരിലെ മുഹമ്മദ് സുഹൈലി(24)ൽനിന്നാണ് ഫോൺ പിടിച്ചത്. മലദ്വാരത്തിലാണ് ഇയാൾ ഫോൺ ഒളിപ്പിച്ചിരുന്നത്.

ജയിൽ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയിന്മേൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അതിനിടെ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 300 ഗ്രാം കഞ്ചാവ് സഹിതം ഈ മാസം 17-ന് ചന്തേര പോലീസ് അറസ്റ്റ് ചെയ്ത സുഹൈലിനെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.

കാഞ്ഞങ്ങാട് ജില്ലാ ജയിലിൽനിന്ന് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനിടെ കൈമുറിച്ചും കുപ്പിച്ചില്ല് വിഴുങ്ങിയും അതിക്രമം കാട്ടിയ സുഹൈലിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 25-ന് ആസ്പത്രി വിട്ട ഇയാളെ വീണ്ടും കാഞ്ഞങ്ങാട് ജയിലിലെത്തിച്ചു.

ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ലെന്നും കോഴിക്കോട്ടുനിന്ന് തിരികെയുള്ള യാത്രയിലാണ് ഇയാളുടെ കൈയിലേക്ക് ഫോൺ എത്തിയതെന്നും ജയിൽ അധികൃതർ പറഞ്ഞു. സുഹൈലിന്റെ ഷൂവിന് പ്രത്യേക അറയുണ്ട്. അതിൽ സൂക്ഷിച്ചാണ് ഫോൺ ജയിലിനകത്തെത്തിച്ചത്. സെല്ലിലെത്തിയ ശേഷം ഫോൺ മലദ്വാരത്തിലൊളിപ്പിക്കുകയായിരുന്നു.


No comments