നെല്ലിത്തറയിൽ യുവാവിന് വെട്ടേറ്റത് ഗൾഫിലെ ബിസിനസ്സ് സാമ്പത്തിക തർക്കമെന്ന് സൂചന
കാഞ്ഞങ്ങാട്: ഭാര്യയ്ക്കൊപ്പം സ്കൂടറിൽ പോകുകയായിരുന്ന യുവാവിനെ ബൈകിലെത്തിയ സംഘം വഴി തടഞ്ഞ് വെട്ടി പരുക്കേൽപിച്ചത് .കാഞ്ഞങ്ങാട് സപ്ലൈകോയിൽ പോയി ഭാര്യയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടവലത്തെ ചന്ദ്രനെ (45)യാണ് വടിവാളുപയോഗിച്ച് വെട്ടിയത്. കാലിന് ഗുരുതരമായി മുറിവേറ്റ് റോഡിൽ കിടന്ന ഇയാളെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെയാണ് സംഭവം.
രണ്ടാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയതാണ് ഇദ്ദേഹം. സാമ്പത്തിക തർക്കമാണ് അക്രമത്തിന് കാരണമെന്നും പ്രതികൾ വാഴക്കോട് സ്വദേശികളാണെന്നും പൊലീസ് സംശയിക്കുന്നു. അജിതിന്റെ നേതൃത്വത്തിലാണ് അക്രമമെന്ന് ചന്ദ്രൻ മൊഴി നൽകി.
അജി വിദേശത്ത് കള്ള് കച്ചവടം നടത്തിവന്നിരുന്നതായും ചന്ദ്രൻ വിവരം പൊലീസിന് ഒറ്റുകൊടുത്തതായും സംശയിച്ചാണ്
ജയിലിലായിരുന്ന അജി നാട്ടിലെത്തി പക വീട്ടിയതെന്നാണ് ഹൊസ്ദുർഗ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അമ്പലത്തറ ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ, കാഞ്ഞങ്ങാട് ഇൻസ്‌പെക്ടർ കെ പി ഷൈൻ, എസ്ഐ കെ പി സതീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അനേഷണം ആരംഭിച്ചു
No comments