പ്രൊമോഷൻ ട്രെയിനിങ്ങിന് പോകാനിരിക്കെ ഓവർസീയർ തൂങ്ങിമരിച്ച നിലയിൽ
നീലേശ്വരം: ഇലെക്ട്രിസിറ്റി ബോർഡിൽ ഓവർസീയറായി ട്രെയിനിങ്ങ് ലഭിച്ച ഉദ്യോഗസ്ഥൻ ട്രെയിനിങ്ങിന് പോകാനിരിക്കെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ. കാഞ്ഞങ്ങാട് വൈദ്യുതി സെക്ഷൻ ഓഫീസിലെ ഓവർസീയർ നീലേശ്വരം വള്ളിക്കുന്നിലെ എ.വി.വിനോദ്(52)നെയാണ് ഇന്ന് രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഇന്ന് കോഴിക്കോടേക്ക് ട്രെയിനിങ്ങിന് പോകാനിരിക്കെയാണ് സംഭവം. കോഴിക്കോടേക്ക് ട്രെയിനിങ്ങിന് പോകുന്നതിനാൽ ഭാര്യയെയും മകനേയും ഭീമനടിയിലെ വീട്ടിലേക്ക് അയച്ചിരുന്നു. കൂടെ ട്രെയിനിങ്ങിന് പോകേണ്ട സഹപ്രവർത്തകൻ വിനോദിനെ റെയിൽവേ സ്റ്റേഷനിൽ കാണാത്തതിനെ തുടർന്ന് മൊബൈൽഫോണിൽ വിളിക്കുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെതുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. അകത്തുനിന്നും ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദവും കേട്ടു. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് വിനോദിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ആത്മഹത്യചെയ്യാൻ തക്ക കാരണമൊന്നും തന്നെയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. നീലേശ്വരത്ത് ബ്ലോക്ക് ഓഫീസിന് സമീപത്ത് നിർമ്മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശനം വിഷുവിന് നടത്താനിരിക്കുകയായിരുന്നു. 20 വർഷം മുമ്പ് ഇതേ ദിവസമാണ് വിനോദിന്റെ സഹോദരൻ ഗംഗാധരൻ ജീവനൊടുക്കിയത്. ഭാര്യ: ലിഷ. മകൻ: ശ്രീദേവ്. സഹോദരങ്ങൾ: രാഘവൻ, ചന്ദ്രൻ, പവിത്രൻ.
No comments