Breaking News

ബദിയടുക്കയിൽ ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി; പൊലീസ് അന്വേഷണം ആരംഭിച്ചു


ബദിയഡുക്ക:  ഗൃഹനാഥനെ കൊലപ്പെടുത്തി ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെ (63) യാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്.


രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയഡുക്ക എസ്ഐ കെ പി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്.

 കൊല്ലപ്പെട്ട വായോധികന്റെ മൃതദേഹം വീടിന് സമീപത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്തെടുത്തു. . ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തലയിലും, കൈയിലും, കാലിലും മാരകമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസമായി തോമസ് കാസ്റ്റയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇന്നലെ പ്രാദേശത്ത് അഴുകിയ മണം പരന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അല്‍പസമയത്തിനകം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരത്തേക്ക്് കൊണ്ടുപോകും. പ്രാദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ചു പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


No comments