Breaking News

കരിപ്പൂരിൽ വൻ ലഹരിവേട്ട; 50 കോടിയുടെ കൊക്കെയ്നും ഹെറോയിനും പിടികൂടി


കോഴിക്കോട്: കരിപ്പൂരിൽ ലഹരി വേട്ട. 50 കോടിയുടെ കൊക്കെയ്നും ഹെറോയിനും ഡിആർഐ പിടികൂടി. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറിനെ ഡിആർഐ കസ്റ്റഡിയിൽ വാങ്ങും. കോഴിക്കോട്ടേക്കാണ് ലഹരി വസ്തുക്കൾ കൊണ്ടു വന്നത്. കോഴിക്കോട്ടുകാരനായ ഒരാൾ വന്ന് കൈപ്പറ്റുമെന്നാണ് പ്രതി നൽകിയ മൊഴി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ഡിആർഐ പറഞ്ഞു.


പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിക്കും. കരിപ്പൂർ ലഹരിക്കടത്തിന് പിന്നിൽ വൻ മാഫിയയെന്നാണ് സംശയിക്കുന്നത്. ലഹരി വസ്തുക്കൾ ആസൂത്രിതമായാണ് കരിപ്പൂരിൽ എത്തിച്ചത്. മലബാർ ജില്ലകളെ ലക്ഷ്യമിട്ടായിരുന്നു ലഹരിക്കടത്ത്. പ്രതി രാജീവ്‌ കുമാർ ഇടനിലക്കാരൻ മാത്രമാണ്. ഇയാളുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്രയായിരുന്നുവെന്ന് ഡിആർഐ പറഞ്ഞു. സംഭവത്തിൽ
വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിആർഐ അറിയിച്ചു.


No comments