പോക്‌സോ കേസിൽ യുവാവിന് 97 വർഷം തടവ് ശിക്ഷ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ബഷീറിനെ(41)യാണ് ശിക്ഷിച്ചത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബഷീറിനെ(41)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എ.മനോജ് ശിക്ഷിച്ചത്. കാസര്‍കോട് ജില്ലയില്‍ ഇതുവരെയായി വിധിച്ച ഏറ്റവും വലിയ തടവ് ശിക്ഷയും കേരളത്തിലെ രണ്ടാമത്തെ വലിയ ശിക്ഷയുമാണിത്. മഞ്ചേശ്വരം പരിധിയിലെ പെണ്‍കുട്ടിയെ ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെ പ്രതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
2019 ൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ശേഷം പെൺകുട്ടി കാസർഗോഡ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലെത്തി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വിദേശത്തായിരുന്ന ഇയാൾ നാട്ടിലെത്തിയ സമയങ്ങളിലെല്ലാം പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി. കേരളത്തിൽ രണ്ടാമത്തെ വലിയ പോക്സോ ശിക്ഷയാണിത്. പത്തനംതിട്ടയിൽ പോക്‌സോ കേസിൽ പ്രതിയെ 104 വർഷം തടവിന് ശിക്ഷിച്ചതാണ് ഏറ്റവും കൂടിയ ശിക്ഷ. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസപെക്ടറായിരുന്ന ഇ അനൂപ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യുഷനായി സ്പെഷ്യൽ പ്രൊസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
No comments