ചീർക്കയം സുബ്രമണ്യകോവിലിലെ കാവടി സഞ്ചാരത്തിന് തുടക്കമായി.. ഡിസംബർ 17 നാണ് ആണ്ടിയൂട്ട് പൂജ മഹോത്സവം
വെള്ളരിക്കുണ്ട് : വൃശ്ചികമാസ പുലരിയിൽ ശംഖുനാദ ധ്വനിയോടെ ചീർക്കയംസുബ്രമണ്യകോവിലിലെ കാവടി സഞ്ചാരത്തിന്തുടക്കമായി...
പാട്ടത്തിൽ ഗംഗാധരപൂജാരിയുടെ നേതൃത്വത്തിലുള്ള കാവടി സംഘം മുത്തു കുടകളുടെയും വാദ്യമേളത്തിന്റെയും നൂറ് കണക്കിന് ഭക്തരുടെയും അകമ്പടിയിൽ പുങ്ങംചാൽ കളരി ഭഗവതിക്ഷേത്രം അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രദിക്ഷണം നടത്തി ഉച്ചയോടെ കോവിലിൽ തിരിച്ചെത്തി.. ശനിയാഴ്ച്ചമുതൽ കാവടി സംഘം ഹൈന്ദവഭവങ്ങളിൽ സഞ്ചരം നടത്തും.
ഒരുമാസക്കാലം വിവിധ സ്ഥലങ്ങളിലെ സഞ്ചാരത്തിന് ശേഷം ഡിസംബർ മാസം 16 ന് കാവടി സംഘം ചീർക്കയം സുബ്രമണ്യകോവിലിൽ എത്തിച്ചേരും.
16 ന് രാവിലെ 10 മണിക്ക് ആചാര്യ ഭവനത്തിൽ നിന്നും കാവടി സംഘത്തിന് കോവിലിലേക്ക് വരവേൽപ്പ് നൽകും.തുടർന്ന് പാലാക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന നടക്കും.
വൈകിട്ട് 7 മണിക്ക് ദീപാരാധനയും കീൽട്ടക്കയത്ത് നിന്നും തിരുമുൽ കാഴ്ച്ചവരവും നടക്കും.
നിത്യ കർമ്മത്തിന് ശേഷം വിവിധ ക്ഷേത്ര മാതൃ സമിതി കളുടെ കൈകൊട്ടിക്കളി അരങ്ങേറും..
17 ന് പ്രഭാതപൂജ യും മുദ്ര എഴുന്നുള്ളത്തിന് ശേഷം പള്ളിക്കര രക്കിതേശ്വരി ഭജനസമിതി യുടെ ഭക്തി ഗനാമൃതം അരങ്ങേറും..
വൈകുന്നേരം 6 മണിക്ക് നാട്ടക്കൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നിന്നും
ദേവനൃത്തം. മയിലാട്ടം. മുത്തു ക്കുടകൾ. ശിങ്കാരി മേളം.നിശ്ചല ദൃശ്യം എന്നിവയോടെ കോവിലിലേക്ക് വർണ്ണ ശബളമായ താലപ്പൊലി നടക്കും..
തുടർന്ന് കോവിൽ ഭജനസമിതിയുടെ ഭജനയും ഇരട്ടതായമ്പകയും നടക്കും..
കലാകായിക പഠന മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഉപഹാരംനൽകി അനുമോദിക്കും..
തുടർന്ന് രാത്രി 9 മണിക്ക് ഭാരത കലാരത്നം നാമ സങ്കീർത്തന കോകിലം ഡോ. പ്രശാന്ത് വർമ്മജി നയിക്കുന്ന മാനസ ജപലഹരി സംഗീത സന്ധ്യ അരങ്ങേറും..
രാത്രി 12 മണിക്ക് അണ്ടിയൂട്ട് പൂജ നടക്കും. മൂന്നാം ദിവസമായ18 ന് പുലർച്ചെ 5 മണിക്ക് കറുപ്പ് പൂജയും തുലാഭാരം എന്നിവയും ഉച്ചയ്ക്ക് 12 മണിക്ക് അന്നപൂജയും നടക്കും.
19 ന് രാവിലെ ദീപാരാധനയും പഴനി തീർത്ഥയാത്രയും പുറപ്പെടുന്നത്തോടെ ഒരുമാസത്തെ ആഘോഷങ്ങൾസമാപിക്കും..
ഉത്സവദിവസങ്ങളിൽ ചീർക്കയം സുബ്രമണ്യകോവിലിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും ഭക്ഷണവും അവശ്യക്കാർക്ക് താമസസൗകര്യവും ഒരുക്കുമെന്നും കോവിൽ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു..
No comments