ഒരുമാസക്കാലം നീണ്ടു നിന്ന ചീർക്കയം സുബ്രമണ്യകോവിലിലെ കാവടി സഞ്ചാരത്തിന് സമാപനം നാളെ ആണ്ടിയൂട്ട് പൂജ
വെള്ളരിക്കുണ്ട് : ഒരുമാസക്കാലം നീണ്ടു നിന്ന ചീർക്കയം സുബ്രമണ്യകോവിലിലെ കാവടി സഞ്ചാരത്തിന് സമാപനം.
വൃശ്ചികമാസ പുലരിയിൽ ശംഖുനാദ ധ്വനിയോടെ പുറപ്പെട്ട പാട്ടത്തിൽ ഗംഗാധരപൂജാരിയുടെ നേതൃത്വത്തിലുള്ള കാവടി സംഘ ത്തെ ശനിയാഴ്ച രാവിലെ ചീർക്കയത്തെ ആചാര്യഭവനത്തിൽ നിന്നും മുത്തുക്കുടകളുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ കോവിലിലേക്ക് സ്വീകരിച്ചു.
തുടർന്ന് കോവിൽ ശ്രീകോവിലിലെ ചടങ്ങുകൾക്ക് ശേഷം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന അരങ്ങേറി. വൈകിട്ട് 7 മണിക്ക് ദീപാരാധനയും കീൽട്ടക്കയത്ത് നിന്നും തിരുമുൽ കാഴ്ച്ചവരവും നടന്നു. നിത്യ കർമ്മത്തിന് ശേഷം വിവിധ ക്ഷേത്ര മാതൃ സമിതി കളുടെ കൈകൊട്ടിക്കളി അരങ്ങേറി.
ഞായറാഴ്ച രാവിലെ പ്രഭാതപൂജ യും മുദ്ര എഴുന്നുള്ളത്തിന് ശേഷം പള്ളിക്കര രക്കിതേശ്വരി ഭജനസമിതി യുടെ ഭക്തി ഗനാമൃതം പരി പാടി അരങ്ങേറും. വൈകുന്നേരം 6 മണിക്ക് നാട്ടക്കൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നിന്നും ദേവനൃത്തം. മയിലാട്ടം. മുത്തു ക്കുടകൾ. ശിങ്കാരി മേളം.നിശ്ചല ദൃശ്യം എന്നിവയോടെ കോവിലിലേക്ക് വർണ്ണ ശബളമായ താലപ്പൊലി നടക്കും..
തുടർന്ന് കോവിൽ ഭജനസമിതിയുടെ ഭജനയും ഇരട്ടതായമ്പകയും നടക്കും.കലാകായിക പഠന മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഉപഹാരംനൽകി അനുമോദിക്കും..
തുടർന്ന് രാത്രി 9 മണിക്ക് ഭാരത കലാരത്നം നാമ സങ്കീർത്തന കോകിലം ഡോ. പ്രശാന്ത് വർമ്മജി നയിക്കുന്ന മാനസ ജപലഹരി സംഗീത സന്ധ്യ അരങ്ങേറും. രാത്രി 12 മണിക്ക് അണ്ടിയൂട്ട് പൂജ നടക്കും. മൂന്നാം ദിവസമായ18 ന് പുലർച്ചെ 5 മണിക്ക് കറുപ്പ് പൂജയും തുലാഭാരം എന്നിവയും ഉച്ചയ്ക്ക് 12 മണിക്ക് അന്നപൂജയും നടക്കും.19 ന് രാവിലെ ദീപാരാധനയും പഴനി തീർത്ഥയാത്രയും നടക്കും..

No comments