52 കിലോഗ്രാം കഞ്ചാവുമായി രണ്ട് കാസർകോട്ടുകാർ കോഴിക്കോട്ട് പിടിയിൽ
കോഴിക്കോട്: കാറിനുള്ളിലെ രഹ സ്യ അറയിൽ ഒളിപ്പിച്ച 52 കിലോഗ്രാം കഞ്ചാവുമായി രണ്ട് കാസർകോട്ടുകാർ കോഴിക്കോട് അറസ്റ്റിൽ.
കാസർകോട് മധൂർ ഉളിയത്തടുക്ക യിലെ ഒളിയം ഹൗസിൽ അബ്ദുള്ള യുടെ മകൻ മുഹമ്മദ് ഫൈസൽ(36), പുത്തിഗെ ബിലാൽ നഗറിൽ അബ്ദുൾഖാദറിന്റെ മകൻ അബൂബക്കർ സിദ്ദിഖ്(39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അർജുൻ കൈവാൾ ഐപിഎസിന് ഇതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ചെറുകിട കച്ചവടക്കാർക്ക് കൈമാറാനാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്നാ യിരുന്നു വിവരം. തുടർന്ന് നടക്കാവ് പോലീസും ആന്റി നാർക്കോട്ടിക് അസിസ്റ്റൻഡ് കമ്മീഷണർ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും ചേർന്ന് നടത്തിയ പരി ശോധനയിലാണ് സംഘം പിടിയിലായത്. വൈഎംസിഎ ക്രോസ് റോഡിലെ പേ പാർക്കിംഗിൽ വാഹനത്തിൽ ബാഗുകളി ലാക്കി രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. പുതുവത്സരാഘോഷത്തിന്റെ മറവിൽ വൻ തോതിൽ നഗരത്തിൽ ലഹരി വിൽപ്പന ലക്ഷ്യംവച്ചാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
No comments