അയല്‍വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി; വൈക്കത്ത് 13കാരനെ കാണാനില്ല
കോട്ടയം: വൈക്കത്ത് സമീപ വീട്ടിൽ കേക്ക് നൽകാൻ പോയ പതിമൂന്നുകാരനെ കാണാതായി. വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം കാരയിൽചിറ ജാസ്മിന്റെ മകൻ അഥിനാൻ എന്ന പതിമൂന്നുകാരനെയാണ് കാണാതായത്. അഥിനാന്റെ പിറന്നാൾ ദിനമായിരുന്ന ഇന്ന് വീട്ടിൽ കേക്ക് മുറിച്ചിരുന്നു. രാത്രി ഏഴരയോടെ സമീപവീട്ടിൽ കേക്ക് നൽകാൻ പോയി മടങ്ങുന്നതിനിടയിലാണ് കുട്ടിയെ കാണാതാകുന്നത്.
വീട്ടിൽ നിന്ന് 10 മിനിട്ട് ദൂരമുള്ള സമീപ വീട്ടിലേക്ക് സൈക്കിളിലാണ് അഥിനാൻ പോയത്. കാണാതാവുമ്പോൾ മഞ്ഞ ടീഷർട്ട് ആണ് വേഷം. സൈക്കിളിൽ സഞ്ചരിച്ച കുട്ടിയെ രാത്രി എട്ട് മണിയോടെ വൈക്കം ക്ഷേത്രത്തിന് സമീപത്ത് വച്ച് കണ്ടതായും വിവരമുണ്ട്. വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
വൈക്കത്ത് നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തി. കോതനല്ലൂർ കളത്തുക്കടവിൽ നിന്ന് രാത്രി 12 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കാരയിൽചിറ ജാസ്മിന്റെ മകൻ അഥിനാനെയാണ് കണാതായത്. കുട്ടി മാതാപിതാക്കളുമായി വഴക്കിട്ട് ആണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. കണ്ടെത്തിയ കുട്ടിയെ രാത്രി തന്നെ മാതാപിതാക്കൾക്ക് കൈമാറി.
ശനിയാഴ്ച വൈകീട്ട് ഏഴിന് ആണ് കുട്ടിയ കാണാതാവുന്നത്. അഥിനാൻ്റെ പിറന്നാൾ ദിനമായിരുന്ന ശനിയാഴ്ച വീട്ടിൽ കേക്ക് മുറിച്ചിരുന്നു. സമീപവീട്ടിൽ കേക്ക് നൽകാൻ പോയി മടങ്ങുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്ന് 10 മിനിട്ട് ദൂരമുള്ള സമീപ വീട്ടിലേക്ക് സൈക്കിളിലാണ് അഥിനാൻ പോയത്. സൈക്കിളിൽ സഞ്ചരിച്ച കുട്ടിയെ രാത്രി എട്ട് മണിയോടെ വൈക്കം ക്ഷേത്രത്തിന് സമീപത്ത് വച്ച് കണ്ടതായും വിവരമുണ്ടായിരുന്നു. കുട്ടിയെ കാണാതായത് മുതൽ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

No comments