Breaking News

കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയത് 800 രൂപയ്ക്ക് വേണ്ടി


മംഗലാപുരം: സ്കൂൾ വരാന്തയിലെ മധ്യവയസ്ക്കന്റെ മരണം കൊലയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരാൾ അറസ്റ്റിലായി. കഴിഞ്ഞദിവസം ഉച്ചയോടെ സുള്ള്യ താലൂക്കിലെ അജ്ജവര വില്ലേജിലെ കാ തമംഗല സ്കൂളിന്റെ വരാന്തയിലാണ് വിരാജ്പേട്ട സ്വദേശി വസന്ത് (45) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി കഡബ താലൂക്കിലെ ഇടമംഗല സ്വദേശി ഉദയ് കുമാർ നായിക്കാണ് (35) അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് കൊല നടന്നത്. ഉദയ് കുമാർ ഒരു ബാറിൽ വെച്ച് വസന്തിനെ കണ്ടുമുട്ടി. മൂക്കറ്റം മദ്യപിച്ച ശേഷം ഇരുവരും ഓട്ടോയിൽ കാന്തമംഗലത്തേക്ക് പോയി സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി. വസന്തിന്റെ പക്കൽ 800 രൂപ ഉണ്ടായിരുന്നത് ഉദയ് നോട്ടമിട്ടിരുന്നു. പണം തട്ടിയെടുക്കാൻ ഉദയ് ഒരു കല്ലെടുത്ത് ഉറങ്ങുന്ന വസന്തിന്റെ തലയിൽ അടിച്ച് കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പായതോടെ പണവും വസന്തിന്റെ മൊബൈൽ ഫോണുമായി ഉദയ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലീസ് വസന്തിന്റെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടത്തിയത്. എസ്പി ഋശ്യന്ത് സിബി, എഎസ്പി രാജേന്ദ്ര ഡി എസ്, പുത്തൂർ ഡിവൈഎസ്പി അരുൺ നാഗഗൗഡ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

No comments