വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം കൂടി നിർമ്മിക്കുന്നു കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവ്വഹിച്ചു...
വെള്ളരിക്കുണ്ട് : ജീവിതത്തിന്റെ അവസാനനാളുകളിൽ ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട വൃദ്ധമാതാപിതാക്കൾക്കായി വെള്ളരിക്കുണ്ട് ഗാന്ധി ഭവനിൽ ആധുനിക രീതിയിൽ ഉള്ള പുതിയ ഒരു കെട്ടിടം കൂടി നിർമ്മിക്കുന്നു.
പത്തനാപുരം കേന്ദ്രമായ ഗാന്ധി ഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് മങ്കയത്തെ നിലവിലെ കെട്ടിടത്തോട്ചേർന്നാണ് നിരാലംബർക്കായി എല്ലാവിധ സൗര്യങ്ങളും ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുന്നത്.
25 ലക്ഷം രൂപചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവ്വഹിച്ചു. ഗാന്ധി ഭവൻ വൈസ് ചെയർമാൻ അമൽ എസ് അധ്യക്ഷതവഹിച്ചു.വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. ടി. അബ്‌ദുൾ കാദർ. ജോസഫ് വർക്കി. വിനു. കെ. ആർ. ജോർജ്ജ് തോമസ്. ഷാജൻ പൈങ്ങോട്ട്. സുധീഷ്പുങ്ങംചാൽ
ഗാന്ധിഭവൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ.ബി. മോഹനൻ മാനേജർ റൂബി സണ്ണി.. ഡയറക്ടർ ജയറാം ടിജോ തോമസ്. ദിലീപ് മാത്യു.രാഹുൽ ഫിലിപ്പ്.തുടങ്ങിയവർ പ്രസംഗിച്ചു.
നിലവിൽ 15 പേരാണ് വെള്ളരിക്കുണ്ട് ഗാന്ധി ഭവനിൽ അന്തേവാസികളായുള്ളത്. എല്ലാവരും മക്കളും ബന്ധുക്കളും ഉപേക്ഷിക്കപ്പെട്ടവരാണ്.
വെള്ളരിക്കുണ്ടിലെ ഗാന്ധിയൻ അഗസ്ത്യൻ ചേട്ടനാണ് ഗാന്ധി ഭവന് 85 സെന്റ് സ്ഥലം ദാനമായി നൽകിയത്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ 25 പേർക്ക് കൂടി ഈ സ്നേഹ ഭവനിൽ താമസിക്കാൻ പറ്റും...
സുമനസ്സുകളുടെ കരുണ പ്രതീക്ഷിച്ചു കൊണ്ട് നിർമ്മാണം ആരംഭിച്ച കെട്ടിടം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഗാന്ധി ഭവൻ വികസനസമിതിയുടെ ലക്ഷ്യം..
No comments