സിവിൽ സർവീസ് പരീക്ഷയിൽ റാങ്കിന്റെ തിളക്കത്തിൽ ജില്ലയുടെ അഭിമാനമായി ഉദുമയിലെ രാഹുൽ രാഘവൻ
ഉദുമ : സിവിൽ സർവീസ് പരീക്ഷയിൽ റാങ്കിന്റെ തിളക്കത്തിൽ ജില്ലയുടെ അഭിമാനമായി ഉദുമയിലെ രാഹുൽ രാഘവൻ. 404 -ാം റാങ്കോടെയാണ് രാഹുൽ മികച്ച നേട്ടം
കൈവരിച്ചത്. കഴിഞ്ഞ തവണ 714-ാം റാങ്ക് നേടിയിരുന്നു. ഇത് ആറാം തവണയാണ് രാഹുൽ സിവിൽ സർവീസ് പരീക്ഷയെഴുതുന്നത്. ആദ്യ നാല് തവണ പരീക്ഷയെ അഭിമുഖീകരിച്ച രാഹുൽ അഭിമുഖം വരെ എത്തിയിരുന്നു. അഞ്ചാം തവണ 714 റാങ്ക് നേടി. തിരുവനന്തപുരത്ത് ഇന്ത്യൻ റവന്യൂ സർവിസിൽ ജോലി ചെയ്യുന്ന രാഹുൽ റാങ്ക് മെച്ചപ്പെടുത്താനാണ് ഒരു വർഷം അവധിയെടുത്ത് പഠിച്ച് ഇത്തവണ പരീക്ഷയെഴുതിയത്. ഉദുമ ജിഎൽപി സ്കൂൾ, ഉദുമ ഗവ. ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലാണ് സ്കൂൾ പഠനം. 99 ശതമാനം മാർക്കോടെ പ്ല വിജയിച്ച് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തിരുവനന്തപുരത്തെ സ്വകാര്യ പരിശീലന കേന്ദ്രത്തിലായിരുന്നു സിവിൽ സർവീസ് പരീക്ഷാ പരിശീലനം. ആദ്യശ്രമത്തിൽ അഭിമുഖം വരെ എത്തിയതോടെ ആത്മവിശ്വാസം വർധിച്ചു. പഠിച്ച സ്ഥാപനത്തിൽ കുറച്ചുകാലം പരിശീലകനുമായി. ഉദുമ ജിഎൽപി സ്കൂളിന് സമീപം കൊവ്വൽ വടക്കുപുറം ശ്രീരാഗത്തിലെ റേഷൻ കടയുടമ രാഘവന്റെയും പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ പിഎച്ച്എൻ ടി ചിന്താമണിയുടേയും മകനാണ്. ജില്ലാ വ്യവസായ കേന്ദ്രത്തിൽ റിസോഴ്സ് പേഴ്സണായ രചന രാഘവൻ സഹോദരി.
No comments