Breaking News

ദേശീയപാത ; ജില്ലയിലെ തലപ്പാടി മുതൽ ചെർക്കള വരെ 39 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നാം റീച്ച് നിർമാണം പൂർത്തിയായി ഉത്ഘാടനം ഉടൻ


കാസർകോട് : കർണാടകയിൽനിന്നു കേരളത്തിലേക്കു ദേശീയപാത 66 പ്രവേശിക്കുന്ന, കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ ചെർക്കള വരെ 39 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നാം റീച്ച് നിർമാണം പൂർത്തിയായി. കേരളത്തിൽ പണി പൂർത്തിയാകുന്ന ആദ്യ റീച്ചാണിത്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല വരെ 644 കിലോമീറ്ററിൽ ആകെ 22
റീച്ചുകളാണുള്ളത്. തലപ്പാടി - ചെർക്കള റീച്ചിൽ 2 മേൽപാലങ്ങൾ, 4 മേജർ പാലങ്ങൾ, 4 മൈനർ പാലങ്ങൾ, 21 അടിപ്പാതകൾ, 10 ഫൂട്ട് ഓവർ ബിജുകൾ, രണ്ട് ഓവർ പാസുകൾ എന്നിവയാണു പണിതിരിക്കുന്നത്.
കാസർകോട് നഗരത്തിലൂടെയുള്ള 1.12 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റത്തൂൺ മേൽപാലമാണ് ഈ റീച്ചിലെ പ്രധാന ആകർഷണം. 27 മീറ്റർ വീതിയിലാണ് ഈ ഒറ്റത്തൂൺ മേൽപാലം നിർമിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ മേൽപാലമാണിതെന്ന് ഇന്നലെ പരിശോധനയ്ക്കെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 10 വർഷങ്ങൾക്കു മുൻപ് ഉപേക്ഷിക്കാനിരുന്ന പദ്ധതിയാണ് 2016ൽ പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം നടത്തിയ ഇടപെടലുകളിലൂടെ യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു.

No comments