കാസർകോട് നഗരസഭയിൽ വിജിലൻസ് പരിശോധന ജീവനക്കാർ വെട്ടിച്ചത് 32 ലക്ഷം!
കാസർകോട് : കാസർകോട് നഗരസഭയിൽ അടിയന്തര ഓഫീസ് ആവശ്യങ്ങൾ നിറവേറ്റാനായി നൽകിയ അഡ്വാൻസ് തുകയിൽ 32.21 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. നഗരസഭാ ഓഫീസിൽനിന്നുമാണ് തുക
അനുവദിക്കുന്നത്. ഈ തുക ചെലവഴിച്ചതിനുള്ള ബില്ല് ഹാജരാക്കാത്ത പക്ഷം മൂന്നുമാസത്തിനുള്ളിൽ 18 ശതമാനം പലിശ സഹിതം ജീവനക്കാരൻ തിരിച്ചടക്കണമെന്നുമാണ് ചട്ടം. നഗരസഭയിൽനിന്നും 2019 മുതൽ ജീവനക്കാർക്ക് നൽകിയ അഡ്വാൻസ് തുകയിൽ 15 ലക്ഷത്തോളം രൂപ തിരിച്ചടക്കുകയോ ബില്ല് ഹാജരാക്കുകയോ ചെയ്താതെ ക്രമക്കേട് നടത്തിയെന്ന വിവരത്തെ തുടർന്നാണ് വിജലൻസ് ഡിവൈഎസ്പി വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നഗരസഭയിൽ മാറിമാറിവരുന്ന സെക്രട്ടറിമാരുടെ
ഒത്താശയോടെയാണ് "അഡ്വാൻസ് തിരിച്ചടപ്പിക്കാത്തതെന്നും ആരോപണമുണ്ട്. വെള്ളി പകൽ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് നാലിനാണ് അവസാനിച്ചത്. 2020- മുതൽ 2025 വരെ ജീവനക്കാർക്ക് അഡ്വാൻസായി അനുവദിച്ച 37,21,088 രൂപയുടെ നിശ്ചിത ബില്ല് ഹാജരാക്കുകയോ, തുക പലിശ സഹിതം തിരിച്ചടച്ചതായോ ഉള്ള രേഖകളില്ല. കണ്ടെത്തിയ ക്രമക്കേടുകളിൽ വിശദമായ അന്വേഷണം തുടരുമെന്ന് ഡിവൈഎസ്പി പറഞ്ഞു. പരിശോധനയ്ക്ക് എഎസ്ഐമാരായ സന്തോഷ് ജോൺ, എം ജയചന്ദ്രൻ, ഇ വി ശ്രീജിത്ത്, സിപിഒ രതീഷ്, ഓഡിറ്റ് ഓഫീസർ പി ഗോപാലകൃഷ്ണ നായ്ക് എന്നിവരുമുണ്ടായി.
No comments