Breaking News

'കരിന്തളത്ത് മണ്ണ് പരിശോധന കേന്ദ്രം സ്ഥാപിക്കണം': കർഷക സംഘം കരിന്തളം യൂണിറ്റ് സമ്മേളനം


കരിന്തളം: കരിന്തളത്ത് മണ്ണ് പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്ന് കേരള കർഷക സംഘം കരിന്തളം യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി നല്ല രീതിയിൽ ലാഭകരമായി മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ മണ്ണ് പരിശോധന നടത്തി അതിനുതകുന്ന തരത്തിലുള്ള വളപ്രയോഗവും മറ്റും നടത്തിയാൽ മാത്രമേ കഴിയുകയുള്ളൂ. മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് വിളകൾക്ക് ലഭ്യമാകുന്ന സസ്യ പോഷകങ്ങളുടെ അളവ് നിർണയിക്കുന്നതിനാണ് മണ്ണ് പരിശോധന നടത്തുന്നത് .നിലവിൽ ജില്ലയിൽ  കാസർഗോഡ് മാത്രമാണ് മണ്ണ് പരിശോധന ലാബ് ഉള്ളത്. യാത്ര ചെയ്യുവാനുള്ള പ്രയാസവും,  സാമ്പത്തിക ബാധ്യതയും കാരണം പല കർഷകരും മണ്ണ് പരിശോധന നടത്താതെ പാരമ്പര്യ രീതിയിൽ തന്നെയാണ് കൃഷി ചെയ്തു വരുന്നത്.ഇതിനാൽ കർഷകർക്ക് വലിയ നഷ്ടമാണ് പലപ്പോഴും ഉണ്ടാവുന്നത്. സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് ഉണ്ടെങ്കിലും കണ്ണൂർ കാസർഗോഡ് ജില്ലകൾക്കായി ഒന്ന് മാത്രമാണ് ഉള്ളത്.അതിനാൽ ഇവയുടെ പ്രയോജനവും കർഷകർക്ക് വേണ്ട രീതിയിൽ ലഭിക്കാത്ത സ്ഥിതിയാണ്. അതുകൊണ്ട് മലയോര മേഖലയിലെ മുഴുവൻ കർഷകർക്കും ഉപകാരപ്രദമാകും വിധം മണ്ണ് പരിശോധന കേന്ദ്രം കരിന്തളത്ത് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് പരിധിയിൽ നിന്നും എൽഎസ്എസ്,എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.യൂണിറ്റ് പ്രസിഡണ്ട് കെ കരുണാകരന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വില്ലേജ് സെക്രട്ടറി പി ശാർങ്ങി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കുള്ള ഉപഹാരം വില്ലേജ് പ്രസിഡണ്ട് കയനി ബാലൻ നൽകി.സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ഒ കുഞ്ഞിരാമൻ, വാസു കരിന്തളം,വില്ലേജ് കമ്മിറ്റി അംഗം ബി തമ്പാൻ,കെ ബാലകൃഷ്ണൻ ,കെ രാജൻ എന്നിവർ സംസാരിച്ചു .യൂണിറ്റ് സെക്രട്ടറി പി വി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.സമ്മേളനത്തിൽ വെച്ച് കരിന്തളം യൂണിറ്റ് വിഭജിച്ച് കരിന്തളം ഈസ്റ്റ് ,വെസ്റ്റ് എന്നീ രണ്ട് യൂണിറ്റുകൾ രൂപീകരിച്ചു.കരിന്തളം വെസ്റ്റ് യൂണിറ്റ് ഭാരവാഹികളായി ബി ആര്‍ രതീഷ് (പ്രസിഡന്റ്) ,ടി ശാന്ത (വൈസ് പ്രസിഡന്റ്), പി വി രാമചന്ദ്രൻ (സെക്രട്ടറി), കെ ബാലകൃഷ്ണൻ (ജോ : സെക്രട്ടറി).കരിന്തളം ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായി കെ കരുണാകരൻ (പ്രസിഡന്റ്) , പി രാമചന്ദ്രൻ (വൈസ് പ്രസിഡൻ്റ്),കെ രാജൻ (സെക്രട്ടറി ), വി രാജേഷ് (ജോ:സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.



No comments