സംസ്കരിക്കാൻ ആരുമില്ലാതിരുന്ന അജ്ഞാതമൃതദേഹം ഏറ്റെടുത്തു മറവു ചെയ്ത് മാതൃകയായി നന്മ മരം പ്രവർത്തകർ
നീലേശ്വരം: കരിന്തളം കിളിയളം ചാലിൽ കാണപ്പെട്ട അജ്ഞാതമൃതദേഹം സംസ്കരിക്കാൻ ആരും തയ്യാറാകാതെ വന്നപ്പോൾ നീലേശ്വരം പൊലിസിന് സഹായമായത് നന്മ മരം പ്രവർത്തകർ. പഞ്ചായത്ത് അധികൃതരേയും, നഗരസഭയേയും മറ്റും പോലീസ് സമീപിച്ചെങ്കിലും എല്ലാവരും കൈയ്യൊഴിഞ്ഞപ്പോഴാണ് നൻമ്മ മരം പ്രവർത്തകർ സഹായത്തിനെത്തിയത്.
സംസ്ക്കാരത്തിന് ശേഷം നീലേശ്വരം സബ് ഇൻസ്പെക്ടർ കെ വി രതീശൻ 3000 രൂപ പ്രതിഫലം നൽകിയപ്പോൾ ആ തുക ഉടൻ ഒരു വൃക്ക രോഗാക്ക് നൽകി അവർ മനുഷ്യ സ്നേഹം പ്രകടമാക്കി. മൃതദേഹം സംസ്ക്കരിക്കാൻ സഹായിച്ച നന്മമരം പ്രവർത്തകരെ ഹോസ്ദുർഗ് ജനമൈത്രി പോലീസ് സ്റ്റേഷൻ അഭിനന്ദിച്ചു. നന്മമരം പ്രവർത്തകർക്കൊപ്പം നീലേശ്വരം എസ് ഐ കെ വി രതീശൻ, എ.എസ്.ഐ ശ്രീജിത്ത്, പോലിസുകാരായ കുഞ്ഞികൃഷ്ണൻ, പ്രമോദ്, ഗോപി എന്നിവരും ഉണ്ടായിരുന്നു
No comments