Breaking News

സഞ്ചാരികൾ ഒഴുകുന്നു.. കാസ്രോട്ടെ കാഴ്‌ചകളിലേക്ക്‌ ബേക്കൽ കോട്ടയും ബീച്ചും റാണിപുരവുമാണ്‌ വിദേശ സഞ്ചാരികളുടെ ഇഷ്ട ഇടം


കാസർകോട് : കാസർകോടൻ ഗ്രാമങ്ങളുടെ അഴകിൽ മതിമയങ്ങി വടക്കൻ മലബാറിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുതിക്കുന്നു. വിദേശ അഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിനുശേഷം വൻ കുതിപ്പാണ് ജില്ലയിൽ 2024ൽ ജില്ലയിൽ 3,775 വിദേശ സഞ്ചാരികളെത്തി. ബേക്കൽ കോട്ടയും ബീച്ചും റാണിപുരവുമാണ് വിദേശ സഞ്ചാരികളുടെ ഇഷ്ട ഇടം. 2023ൽ 2,291 വിദേശികളാണ് കാസർകോട് കാണാനെത്തിയതെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാറ്റിക്സ് വകുപ്പിന്റെ കണക്കുകൾ പറയുന്നു. ബേക്കലിൽ ഫൈവ് സ്റ്റാൻ സൗകര്യമുള്ള മൂന്ന് ഹോട്ടലുകൾ കൂടിവന്ന സാഹചര്യത്തിൽ വിദേശസഞ്ചാരികളുടെ എണ്ണത്തിനും വരുമാനത്തിലും വൻകുതിപ്പ് വിനോദ സഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. വിദേശ സഞ്ചാരികളിലൂടെ കഴിഞ്ഞ വർഷം 33.9 കോടിയുടെ വരുമാനമുണ്ടായി. മുൻവർഷം 2,291 വിദേശികൾ എത്തിയപ്പോൾ 18.51 കോടിയുടെ വരുമാനമാണ് ലഭിച്ചത്. കോവിഡിന് മുമ്പ് 2020ൽ 2020 വിദേശികളാണ് കാസർകോട് എത്തിയത്. കോവിഡ് രൂക്ഷമായ 21, 22 വർഷങ്ങളിൽ ഇത് 146, 458 എന്നിങ്ങനെ കുറഞ്ഞിരുന്നു. കോവിഡിനുശേഷം വിനോദസഞ്ചാരമേഖലയിലുണ്ടായ കുതിപ്പ് ജില്ലയ്ക്കും തുണയായി. 2,84,865 അഭ്യന്തര സഞ്ചാരികളാണ് കഴിഞ്ഞ വർഷം കാസർകോടെത്തിയത്. പരമ്പരാഗത വിനോദസഞ്ചാരകേന്ദ്രങ്ങൾക്കൊപ്പം കവ്വായിക്കായൽ, വലിയപറമ്പ് ഉൾപ്പെടെയുള്ള ഉൾനാടൻ ഗ്രാമങ്ങളിലേക്കും ധാരാളം സഞ്ചാരികൾ എത്തി. അഭ്യന്തര സഞ്ചാരികളിൽനിന്ന് 364 കോടിയുടെ വരുമാനമാണ് മുൻവർഷം ഉണ്ടായത്. വിനോദസഞ്ചാരമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസനപദ്ധതികളുടെ നേട്ടവും ഇതിൽ പ്രതിഫലിച്ചു. 24 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വലിയപറമ്പ് ദ്വീപിലേക്ക് രണ്ട് പാലങ്ങളാണ് എൽഡിഎഫ് സർക്കാർ കൊണ്ടുവന്നത്. ചെമ്പരിക്കര, ബാവിക്കര, വിരമലക്കുന്ന് ഉൾപ്പെടെ ജില്ലയിൽ ഏഴ് വിനോദ സഞ്ചാര വികസനപദ്ധതികൾ ജില്ലയിൽ ആരംഭിക്കാനിരിക്കാനിരിക്കയാണ്.

No comments