Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് ഖനനപ്രവർത്തനങ്ങൾക്ക് പാരിസ്ഥിതികാനുമതികൾ റദ്ദ് ചെയ്യണം ; വടക്കാകുന്ന് സംരക്ഷണ സമിതി രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്


വെള്ളരിക്കുണ്ട് : പശ്ചിമഘട്ട മലനിരകൾക്ക് സമാനമായി ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളാണ് വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ,ബളാൽ വില്ലേജുകളിൽപെട്ട വടക്കാകുന്ന് മലനിരകൾ, സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ഇത്, ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ മലനിരകളുടെ വിവിധ ഭാഗങ്ങളിൽ നാലോളം വൻകിട കമ്പനികൾ ഖനനപ്രവർത്തനങ്ങളും ക്രഷറുകളും ആരംഭിക്കാനുള്ള നീക്കം നടത്തിവരികയാണ്, വടക്കാകുന്നിന് അടിവാരങ്ങളിലായി കാരാട്ട്, പന്നിത്തടം, ഏറാൻചിറ്റ, കനകപ്പളളി, മരുതുകുന്ന്, തോടൻചാൽ, കൂളിപ്പാറ, നെല്ലിയര..തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് ജനങ്ങളുടെ ജീവനും, സ്വത്തിനും,ആരോഗ്യത്തിനും, സ്വസ്ഥമായ ജീവിതത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും നൂറ് കണക്കിന് ജനങ്ങളുടെ കുടിവെള്ള ഉറവിടങ്ങൾക്കുമെല്ലാം ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ് ഖനന നീക്കങ്ങൾക്കെതിരെ ജനങ്ങൾ അതിശക്തമായ ചെറുത്തു നിൽപ്പ് നടത്തിവരികയാണ്,  ,വടക്കാകുന്നിൽ മരുതുകുന്ന് ഭാഗത്ത് അനധികൃതമായി അനുമതി സ്വന്തമാക്കിയ ഖനന കമ്പനിക്കെതിരെയും ക്രഷർ യൂണിറ്റിനെതിരെയും പ്രദേശവാസികൾ നടത്തി വരുന്ന സമരം ഏഴ് വർഷങ്ങൾ പിന്നിടുകയാണ് അതിന്റ ഭാഗമായി തുടർച്ചയായി നടന്നു വരുന്ന സത്യാഗ്രഹ സമരം 900 ദിവസം പിന്നിട്ടു. പ്രദേശവാസികളുടെ പരാതികളുടെയും പ്രതിഷേധ സമരങ്ങളുടെയും കോടതി നടപടികളുടെയും ഭാഗമായി ഇതുവരെ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല, പാരിസ്ഥിതികാനുമതി ഉൾപ്പെടെ പല പ്രധാന അനുമതികളും അവസനിച്ചിരിക്കുകയാണ്, പ്രത്യക്ഷമായി നിരവധി നിയമ ലംഘനങ്ങൾ നിലനിൽക്കെ അനുമതികൾ റദ്ദ് ചെയ്യാനുള്ള യാതൊരു നടപടികളും അധികൃതർ സ്വീകരിക്കുന്നില്ല, പാരിസ്ഥിതികാനുമതിയിൽ നിരവധി നിയമ ലംഘനങ്ങൾ നടത്തിയിട്ടും, ഹൈക്കാടതിയിൽ ഘനന പ്രവർത്തനങ്ങൾക്ക് സ്റ്റേ ഓർഡർ നിലനിൽക്കുമ്പോഴും ഖനനാനുമതികൾ പുതുക്കി നൽകുന്നതിനുള്ള നീക്കങ്ങളാണ് വില്ലേജ് ഓഫീസുകളിൽ നിന്ന് ഉൾപ്പെടെ സ്വീകരിക്കുന്നത്, സംസ്ഥാന ജൈവ വൈവിധ്യബോർഡ് പ്രദേശത്ത് .ജൈവ വൈവിധ്യ പഠനം നടത്തി 2025.മാർച്ച് 31 ന് അകം റിപ്പോർട്ട് നൽകാൻ കിനാനൂർ കരിന്തളം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടും ഇതുവരെ പഞ്ചായത്ത് അധികൃതർ പഠനം നടത്തുന്നതിനൊ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊ തയാറായിട്ടില്ല, പാരിസ്ഥിതികാനുമതി കൾ പുതുക്കി നൽകുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നുള്ള അനുകൂല നിലപാടാണ് ഇത് വ്യക്തമാക്കുന്നത്, കിനാനൂർ കരിന്തളം - ബളാൽ ഗ്രാമ പഞ്ചായത്തുകളുടെയും വെള്ളരിക്കുണ്ട് താലൂക്കിന്റെയും നേതൃത്വത്തിൽ ജൈവവൈവിധ്യ പഠന മുൾപ്പെടെ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്നും നൽകിയിട്ടുള്ള മുഴുവൻ അനുമതി കളും പരാതിക്കാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ പരിശോധിക്കണമെന്നും, മൈനിങ്ങ് ഏരിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ മുഴുവൻ ഡോക്യമെന്റുകളും പരിശോധനാ വിധേയമാക്കണമെന്നുമുളള ജനങ്ങളുടെ പരാതികൾ പരിഗണിക്കാതെയാണ്പല ഉദ്യോഗസ്ഥരും ഖനന മാഫിയകൾക്ക് അനുകൂലമായി റിപ്പോർട്ടുകൾ തയാറാക്കി നൽകുന്നത്,ഇതിനെതിരെ വില്ലേജ്‌ ഓഫീസുകൾ മുതൽ വിവിധ ഓഫീസുകളിലേക്കും പഞ്ചായത്ത് ഓഫീസുകളിലേക്കും വിവിധ ഘട്ടങ്ങളിലായി പ്രാദേശിക സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.

കാലവർഷം ശക്തി പ്രാപിച്ചതോടെ ജനങ്ങൾ ഏറെ ആശങ്കയിലാണ്, ഖനന പ്രദേശത്തു നിന്നും മീറ്ററുകൾ താഴ്ച്ചയിൽ മണ്ണ് നീക്കം ചെയ്ത് അത് ജനവാസ മേഖലകൾക്കു മുകളിലായി കൂട്ടിയിട്ടിരിക്കുന്നതും സ്വാഭാവിക നീരൊഴുക്കുകൾ ഇല്ലാതാക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ, വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതിയിൽ .കഴിഞ്ഞ വർഷത്തെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം നിലനിൽക്കെയാണ് വീണ്ടും ഖനനാനുമതികൾ നൽകാൻ നീക്കം നടക്കുന്നത്

No comments