ട്രെയിനിൽ എംബിഎ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ് നാട് സ്വദേശിയായ യുവാവ് കാസർഗോഡ് റെയിൽവേ പോലീസിന്റെ പിടിയിൽ
കാസർകോട്: ട്രെയിനിൽ എംബിഎ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ് നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. നെയ് വേലി സ്വദേശി വെങ്കിടേശ്(35)നെയാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ കൊച്ചുവേളി-പോർബന്തർ ട്രെയിനിലാണ് സംഭവം. മംഗളൂരുവിലെ കോളേജിൽ പഠിക്കുന്ന വിദ്യാർഥിനി ട്രെയിനിന്റെ ജനറൽ കോച്ചിലാണ് ഇരുന്നിരുന്നത്. സമീപത്തുണ്ടായിരുന്ന പ്രതി കണ്ണൂർ മുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. ട്രെയിൻ കാഞ്ഞങ്ങാട് എത്തിയപ്പോൾ ലൈംഗിക ഉദ്ദേശത്തോടെ ദേഹത്ത് സ്പർശിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ യുവാവ് സീറ്റിൽ നിന്ന് എഴുന്നേറ്റ് പോയി. തുടർന്ന് വിദ്യാർഥിനി അപ്പോൾ തന്നെ ഇ മെയിലിൽ കാസർകോട് റെയിൽവേ പൊലീസിന് പരാതി നൽകി. ട്രെയിനിലുണ്ടായിരുന്ന മറ്റുയാത്രക്കാർ യുവാവിനെ തടഞ്ഞുവച്ചു. ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവിനെ പൊലീസിന് റജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സിഎസ് സനിൽകുമാർ, എ.എസ്.ഐ പൊലിസ് ഓഫീസർ മനൂപ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റുചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
No comments