അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ ആർഡിഒ കോടതി വാറണ്ട് പ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ചു
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും നിയമപരിരക്ഷ മുൻനിർത്തി പ്രതിമാസം 2,000 രൂപ ഏലിയാമ്മയ്ക്ക് നൽകണമെന്ന് ഒരുവർഷം മുൻപ് ആർഡിഒ കോടതി ഉത്തരവിട്ടിരുന്നു. ഈ തുക മകൻ നൽകുന്നില്ലെന്ന് കാണിച്ച് അഞ്ചുമാസം മുൻപ് ഏലിയാമ്മ ആർഡിഒ കോടതിയിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ പരാതി നൽകി. 10 ദിവസത്തിനകം കുടിശ്ശികയുൾപ്പെടെ നൽകണമെന്ന് ഉത്തരവിട്ട് ട്രിബ്യൂണൽ, മടിക്കൈ വില്ലേജ് ഓഫീസർ മുഖേന നോട്ടീസുമയച്ചു. തുടർന്ന് രണ്ടുതവണ ട്രിബ്യൂണൽ മുൻപാകെ ഹാജരായപ്പോഴും തനിക്ക് പണം നൽകാൻ സാധിക്കില്ലെന്ന് പ്രതീഷ് പറഞ്ഞു. ജൂലായ് 31-നകം ഒരുഗഡു നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ട്രിബ്യൂണലും അറിയിച്ചു. വിചാരണ വേളയിലും പണം നൽകാനാകില്ലെന്ന് പ്രതീഷ് ആവർത്തിച്ചു. തുടർന്ന് ട്രിബ്യൂണൽ ഉത്തരവ് പ്രകാരമുള്ള തുക നൽകുന്നതുവരെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 5(8), ബിഎൻഎസ്എസ് 144 എന്നീ വകുപ്പുകൾ പ്രകാരം ജയിലിലടയ്ക്കാൻ ആർഡിഒ ബിനു ജോസഫ് ഉത്തരവിടുകയായിരുന്നു. പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു.
No comments