
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിൽ എത്തുന്ന യാത്രക്കാരോടും വ്യാപാരികളും ബസ് ജീവനക്കാരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് നാളെ രാവിലെ 10 ന് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത തുറന്ന് കൊടുക്കും. യാർഡ് നിർമ്മാണത്തിന് പേരിൽ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതലാണ് കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് അടച്ചിട്ടത്. ആദ്യത്തെ ഒന്നര മാസം വരെ ഒരു പ്രവൃത്തിയും ചെയ്യ ാതെ വെറുതെ അടിച്ചിട്ടു. വിഷുവിനും പെരുന്നാളിനുമായി കാഞ്ഞങ്ങാട് എത്തുന്നവരും വ്യാപാരികളും ബസ് സ്റ്റാൻഡ് പരിസരം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. പിന്നീട് മെയ് പകുതിയോടെ ടാറിങ് ഇളക്കുന്ന ജോലിയും ഡ്രയിനേജിള്ള കുഴി യുമെടുത്തു.പിന്നാലെ മഴ വന്നതോടെ കുഴിയിൽ വെള്ളം നിറഞ്ഞ് യാത്ര ക്കാരന് വീണ് പരുക്കേറ്റിരുന്നു. ഇതോടെ മനുഷ്യാ വകാശ കമ്മീഷന് പരാതി നൽകിയതിനാൽ കേസെടുത്തു. ഇതെ തുടർന്ന് ദിവസങ്ങ ളോളം നിലച്ച ജോലി പുനരാരംഭിച്ച് കോൺക്രീറ്റിന് മുന്നോടിയായുള്ള പ്രവൃത്തി തുടങ്ങി. വീണ്ടും പ്രവർത്തി ഇഴഞ്ഞു നീങ്ങിയതായി ആരോപണമുയർന്നിരുന്നു. കടുത്ത വേനലിൽ ജോലിയൊന്നും ചെയ്യാതെ പിന്നീട് പെരുമഴയത്താണ് കോൺക്രീറ്റ് പ്ര വൃത്തി നടന്നത്. ഓണവും നബിദിനവും വന്നതോടെ വീണ്ടും ജനത്തിരക്കിൽ ബസ് സ്റ്റാൻഡ് വീർപ്പുമുട്ടി. അതിനിടെ ഈ മാസം ആറിനകം സ്റ്റാൻഡ് പൂർണ തോതിൽ തുറന്നു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടെങ്കിലും അതും നടപ്പിലായില്ല. ബസ് സ്റ്റാൻഡ് പൂട്ടിക്കിടക്കുന്നതിനെ തിരെ വ്യാപകപരാതി ഉയരുന്നതിനിടെയാണ് ഇപ്പോഴെങ്കിലും തുറക്കാനുള്ള തീരുമാനം നഗരസഭ കൈക്കൊണ്ടത്.
ഒന്നര മാസം തീർക്കാവുന്ന ജോലിയാണ് അഞ്ചര മാസം എടുത്ത് തീർത്തത്. സ്റ്റാൻഡ് പരിസരത്ത് അഞ്ചര മാസമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരം ആകുമെങ്കിലും തകർച്ച നേരിടുന്ന ബസ്റ്റാൻഡ് കെട്ടിടത്തിന് വൻഭീഷണിയാണ് വരാൻ പോകുന്നത്. ബസ്സുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന കപടത്തിലെ കെട്ടിടത്തിന്റെ ഒരു ഭാഗം മാസങ്ങൾക്ക് മുമ്പ് തന്നെ വിളൽ വീണിരുന്നു. ഇവിത്തെ ഒരു ഭാഗം ബസ്സുകളുടെ ക്യാബിൻ തട്ടി സിമന്റ് കട്ടകൾ അടർന്നു വീഴുന്നത് നിത്യമായിരുന്നു. ബസ്റ്റാൻഡ് കെട്ടിടത്തോട് ചേർത്ത് നിർത്തി സർവീസ് നടത്തുന്ന ബസുകളുടെ ക്യാബിനാണ് അധികവും ഇവിടെ തട്ടി അപകടം സംഭവിക്കാറുള്ളത്. മറ്റുള്ള ബസുകൾ കഷ്ടിച്ചാണ് രക്ഷപ്പെട്ട് പോകുന്നത്. ഇതിനെ പുറമേനിർമ്മാണ പ്രവർത്തിയുടെ ഭാഗമായി ബസ്റ്റാൻഡ് യാർഡ് ഈ ഭാഗത്ത് മൂന്നിഞ്ചോളം കനം കൂട്ടിയിട്ടുണ്ട്. അങ്ങനെ എങ്കിൽ ഇനിയങ്ങോട്ട് കൂടുതൽ ബസുകൾ ഇവിടെ അപകടത്തിൽ പെടുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ബസുകൾസ്റ്റാൻഡിൽ നിന്നും ഇറങ്ങുന്ന ഭാഗത്തും ഇതുതന്നെയാണ് അവസ്ഥന.ബസ്സുകളുടെ മുകളിൽ ലഗേജുകൾ കയറിയാൽ തട്ടി താഴെവീണ് യാത്രക്കാർക്ക് അപകടം സംഭവിക്കുകയും ചെയ്യും.
No comments