പെൺകുട്ടിൾക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച ചിറ്റാരിക്കാൽ സ്വദേശിക്ക് 1 വർഷവും 3 മാസവും കഠിന തടവ്
വെള്ളരിക്കുണ്ട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ഉടുമുണ്ട് പൊക്കി ലിംഗം കാണിച്ച് ലൈംഗിക അതിക്രമം കാണിച്ച പ്രതിക്ക് 1 വർഷവും 3 മാസവും കഠിന തടവും 10,500രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസവും 1 ആഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 9 ഉം, 6 ഉം വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് നേരെ പ്രതിയായ
ചിറ്റാരിക്കാൽ പാറക്കടവ് കുതിരുമ്മൽ ഹൗസ് സി സന്ദീപ് (40) നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. 24 മെയ് 4 ന് ഉച്ചക്ക് 2 മണിക്ക് പെൺകുട്ടികൾ താമസിക്കുന്ന വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം കാണിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 447 പ്രകാരം 3 മാസം കഠിന തടവും, 500 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 ആഴ്ച അധിക തടവും, പോക്സോ ആക്ട് 12 ആർ/ഡബ്ലിയു 11(1) പ്രകാരം 1 വർഷം കഠിന തടവും, 10,000രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന കെ ജി രതീഷാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
No comments