Breaking News

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പടന്നക്കാട് സ്വദേശിയായ വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പടന്നക്കാട് : ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഗിന്നസ് റെക്കോർഡിന് കാത്തിരിക്കുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട്, കരുവളത്തെ പവിത്രന്റെ മകൻ ശ്രീഹരി (21)യാണ് മരിച്ചത്. പടന്നക്കാട്ടെ നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. എസ്എഫ്ഐ നെഹ്റു കോളേജ് യൂണിറ്റ് വൈസ് പ്രസിഡണ്ടാണ് ശ്രീഹരി. നിര്യാണത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു.ഞായറാഴ്ച രാവിലെ 11 മണിക്കും രാത്രി എട്ടുമണിക്കും ഇടയിൽ വിട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. ഉടൻ താഴെയിറക്കി ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കിയതിനാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. ദുർഗാ സ്കൂളിൽ പ്ലവിനു പഠിക്കുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. ഗിന്നസ് ബുക്കിൽ കൂടി ഇടം നേടാനുള്ള കാത്തിരിപ്പിനിടയിലാണ് ശ്രീഹരി വിട വാങ്ങിയത്. കാരണം എന്താണെന്നു വ്യക്തമല്ല. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ശാന്തിയാണ് മാതാവ്. ശ്രീക്കുട്ടി ഏക സഹോദരി.

No comments